നോർത്ത് ബെംഗളൂരുവിൽ മേഘവിസ്ഫോടനം; ഒറ്റമഴയിൽ മുങ്ങി നഗരങ്ങൾ; വെള്ളം കയറിയ അപ്പാർട്ട്മെൻ്റിൽനിന്ന് ഒഴിപ്പിച്ചത് 3000 പേരെ

ബെംഗളൂരു: ശക്തമായ മഴയിൽ നോർത്ത് ബെംഗളൂരുവിൽ വെള്ളപ്പൊക്കം. തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ യെലഹങ്ക, വിദ്യാരണ്യപുര എന്നിവിടങ്ങൾ വെള്ളത്തിലായി.

മേഖലയിൽ മേഘവിസ്ഫോടനത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. ഒക്ടോബർ 24 വരെ മഴ തുടരുമെന്നും മഴയ്ക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

യെലഹങ്കയിൽ പെയ്ത കനത്ത മഴയിൽ കൊഗിലു തടാകം കരകവിഞ്ഞതിനെ തുടർന്ന് കേന്ദ്രീയ വിഹാർ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിൽ നാലടിയിലധികം വെള്ളം കയറി. എൻഡിആർഎഫ്, എസ്ഡിആ‍ർഎഫ് സംഘം ബോട്ട് ഉപയോഗിച്ച് 3000ത്തിലധികം താമസക്കാരെ ഒഴിപ്പിച്ചു. അപ്പാർട്ട്മെൻ്റിൽ പാ‍ർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായി.

വിദ്യാരണ്യപുരയിലെ ദൊഡ്ഡബൊമ്മസാന്ദ്ര തടാകത്തിൻ്റെ ബണ്ട് തകർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തി. ടാറ്റ നഗർ, ഭദ്രപ്പ ലേഔട്ട്, ബാലാജി ലേഔട്ട് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ സ്ഥലം സന്ദ‍ർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. 18 വർഷത്തിനിടയിൽ ആദ്യമായാണ് ബണ്ട് തകർന്നതെന്ന് മന്ത്രി പറഞ്ഞു.

പെട്ടെന്നുണ്ടായ മേഘസ്ഫോടനത്തെ തുടർന്ന്, 18 വർഷത്തിനിടെ ആദ്യമായി ദൊഡ്ഡബൊമ്മസാദ്ര തടാകം പരമാവധി ശേഷിയിൽ എത്തി. വെള്ളം ഓടകളിലേക്കും റോഡുകളിലേക്കും ഒഴുകിയത് വെള്ളപ്പൊക്കത്തിന് കാരണമായി. ജികെവികെ ഏരിയയിലും വിദ്യാരണ്യപുരയിലും മേഘസ്‌ഫോടനത്തെ തുടർന്ന് വെള്ളം ദൊഡ്ഡബൊമ്മസദ്ര തടാകത്തിലേക്ക് ഒഴുകിയെത്തിയത് വെള്ളപ്പൊക്കത്തിന് വഴിവെച്ചു. ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രദേശവാസികൾക്ക് താമസവും ഭക്ഷണവും ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ചൗദേശ്വരി നഗറിൽ 157 മില്ലിമീറ്റ‍റും യെലഹങ്കയിൽ 141 മില്ലിമീറ്റ‍റും വിദ്യാരണ്യപുരയിൽ 109 മില്ലിമീറ്റ‍റും ജക്കൂരുവിൽ 98 മില്ലിമീറ്ററും കൊടിഗേഹള്ളിയിൽ 81.5 മില്ലിമീറ്റ‍റും മഴ പെയ്തുവെന്ന് ബിബിഎംപി ചീഫ് കമ്മീഷണ‍ർ തുഷാർ ഗിരിനാഥ് അറിയിച്ചു. ശക്തമായ മഴയിൽ 10 തടാകങ്ങൾ നിറഞ്ഞത് 4,000 വീടുകളെ ബാധിച്ചു. കേന്ദ്രീയ വിഹാർ അപ്പാർട്ട്മെൻ്റിനെയാണ് സാഹചര്യം ഗുരുതരമായി ബാധിച്ചതെന്നും രക്ഷാപ്രവർത്തനത്തിന് 26 ബോട്ടുകൾ വിന്യസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Heavy rains caused significant flooding in North Bengaluru on Monday night, especially in the areas of Yelahanka and Vidyaranyapura.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

എന്താണ് പൈലറ്റ് നൽകുന്ന 'മെയ്‌ഡേ' കാൾ..? അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ...

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും...

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കൊല്ലം: ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊല്ലം...

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണം. ആക്രമണത്തിൽ ഗുണ്ടൽപേട്ട് താലൂക്കിലെ...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ...

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക്

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക് പിക് അപ് വാഹനങ്ങളിലെത്തിച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img