മംഗളുരുവിലെ തെക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തി. അട്ടിമറി ശ്രമമെന്നാണ് റയിൽവെ അധികൃതരും പൊലീസും കണക്കുകൂട്ടുന്നത്. ട്രെയിൻ അട്ടിമറി ശ്രമമെന്ന സംശയത്തെ തുടർന്ന് അന്വേഷണം ശക്തമായി. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. സ്ഥലത്തേക്ക് വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രദേശത്ത് റെയിൽവേ ട്രാക്കുകളിൽ ആർപിഎഫ് രാത്രി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയിലാണ് കേരളത്തിൽ നിന്നുള്ള ട്രെയിൻ കടന്നുപോയപ്പോൾ പ്രദേശവാസികൾ വലിയ ശബ്ദം കേട്ടത്. ഇതോടെ നാട്ടുകാർ വിവരം പൊലീസിനെയും റെയിൽവെ അധികാരികളെയും അറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ട്രാക്കിന് മുകളിൽ കല്ലുകൾ വച്ചത് കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ളതടക്കം രണ്ട് ട്രെയിനുകൾ കടന്ന് പോയപ്പോഴാണ് വൻ ശബ്ദവും മുഴക്കവുമുണ്ടായത്. ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന സ്ത്രീകൾ സ്ഥലത്ത് രണ്ട് പേർ നിൽക്കുന്നത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്.
English summary: When the train passed, there was a loud noise, and the investigation found on the track…; Was there a train sabotage attempt in Mangaluru last night?