ക്ലാരയുടെ ജയകൃഷ്ണനെ കണ്ട് മോഹന്‍ലാല്‍! മോഹൻലാൽ–ഉണ്ണിമേനോൻ കൂടിക്കാഴ്ച
മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന കഥാപാത്രമാണ് മണ്ണാറത്തൊടി ജയകൃഷ്ണൻ.
തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഈ കഥാപാത്രത്തിന് പ്രചോദനമായ യഥാർത്ഥ വ്യക്തി കാരിക്കത്ത് ഉണ്ണിമേനോനാണ്.
ഈ യഥാർത്ഥ ‘ജയകൃഷ്ണനും’ സിനിമയിലെ ജയകൃഷ്ണനുമായ മോഹൻലാലും ആദ്യമായി നേരിൽ കണ്ടു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ അപൂർവ്വ കൂടിക്കാഴ്ച ‘കഥയാത്ര’ എന്ന ഡോക്യുഫിക്ഷൻ വഴിയാണ് സാധ്യമായത്.
വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ
പത്മരാജന്റെ സൃഷ്ടിയുടെ പിന്നിലെ ജീവിതം; ഹൃദയസ്പർശിയായ സംഭാഷണം
പത്മരാജൻ തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തിലെ ചില അംശങ്ങൾ ഉൾപ്പെടുത്തിയാണ് ജയകൃഷ്ണൻ എന്ന കഥാപാത്രം സൃഷ്ടിച്ചത്.
അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ച സിനിമാപ്രേമികൾക്ക് ഏറെ പ്രത്യേകതയുള്ളതായിരുന്നു.
ഡോക്യുഫിക്ഷന്റെ പ്രധാന ആകർഷണം ഇരുവരും തമ്മിലുള്ള സംഭാഷണമാണ്. “ആരാണ് ഈ ക്ലാര?” എന്ന് മോഹൻലാൽ ചോദിക്കുന്നപ്പോൾ ഉണ്ണിമേനോന്റെ മുഖത്ത് വിരിയുന്ന ചിരി ഉൾപ്പെടെ നിരവധി നിമിഷങ്ങൾ ഈ അനുഭവത്തെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു.
മാധ്യമപ്രവർത്തകൻ ശരത്കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഈ പ്രോജക്ടിൽ ജിജോ ജോസഫ്, മിൽട്ടൺ പി.ടി., ജോൺകുട്ടി, സൂരജ് എസ്. കുറുപ്പ് തുടങ്ങിയവരും പങ്കാളികളാണ്.
English Summary:
Mohanlal met the real-life inspiration behind his iconic character Jayakrishnan from Thoovanathumbikal for the first time through a special documentary, creating a rare and emotional real-meets-reel experience. The meeting brought together the actor and the man whose life influenced one of Malayalam cinema’s most memorable characters, offering a deeper look into the origins of the role. Through their candid conversation, the documentary captures nostalgic and heartfelt moments, making it a unique experience for cinema lovers who have cherished the character for years.









