വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ
ആലപ്പുഴ: വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്‍റിന്‍റെ ഉടമ അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കുഴിമന്തി വെച്ചുകൊണ്ടുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴയിലെ അഭിഭാഷകന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് പൊലീസ് നടപടി സ്വീകരിച്ച് ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്തു.
ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
പോസ്റ്റർ തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഏജൻസിയാണെന്നും, തന്റെ ശ്രദ്ധയിൽപ്പെടാതെയാണ് ഇത് സംഭവിച്ചതെന്നും ഹർഷാദ് വ്യക്തമാക്കി.
വിവാദമായ ചിത്രം താൻ പ്രചരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു.
അറസ്റ്റിന് ശേഷം ഉടമയെ ജാമ്യത്തിൽ വിട്ടു. പ്രദേശത്ത് പ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടിയായി ഹോട്ടലിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
English Summary:
A hotel owner in Kerala was arrested over a controversial Vishu poster featuring a depiction involving Lord Krishna, which triggered religious outrage on social media. The poster, showing food placed in front of the deity, drew criticism from several groups who alleged that it hurt religious sentiments. Following a complaint, police registered a case and took the owner into custody. He later clarified that an external agency had designed the poster without his knowledge, and he was subsequently released on bail.









