ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്‌ഇബി കരാർ ജീവനക്കാരൻ മരിച്ചു. അമ്പൂരി സ്വദേശിയായ സന്തോഷ് (40) ആണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ സന്തോഷിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതിനിടെ, സമയബന്ധിതമായി ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.
സന്തോഷിന്റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
സംഭവത്തിൽ പ്രതിഷേധവുമായി അമ്പൂരിയിൽ മൃതദേഹവുമായി സമരം സംഘടിപ്പിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
English Summary
Thiruvananthapuram: A KSEB contract worker, Santosh (40), died after collapsing during work. Though he was rushed to Parassala Taluk Hospital, he could not be saved.
Relatives and colleagues have alleged medical negligence, claiming timely treatment was not provided. Police have registered an unnatural death case, and a postmortem will be conducted at Thiruvananthapuram Medical College. Protests have also been announced.









