കാന്താര വിവാദം: ദൈവസങ്കൽപത്തെ അപമാനിച്ചെന്ന കേസിൽ രൺവീർ സിംഗിന് ആശ്വാസം; എഫ്.ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി
ബോളിവുഡ് താരം റണ്‍വീര്‍ സിംഗിനെതിരെ കാന്താരയിലെ ദൈവസങ്കൽപത്തെ അപമാനിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി.
താരം നൽകിയ നിരുപാധിക മാപ്പ് കോടതി സ്വീകരിച്ചതോടെയാണ് നടപടി.
ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവാദത്തെ തുടർന്ന് മാപ്പ് പറഞ്ഞ രൺവീർ സിംഗ്, ചാമുണ്ഡി ഹിൽസ് സന്ദർശിച്ച് നേരിട്ട് മാപ്പപേക്ഷിക്കുമെന്നും കോടതിയെ അറിയിച്ചു.
ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂർ!
വിവാദത്തിന് കാരണമായ സംഭവം
ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപനച്ചടങ്ങിൽ കാന്താരയിലെ ദൈവസങ്കൽപവുമായി ബന്ധപ്പെട്ട് നടത്തിയ അനുകരണമാണ് വിവാദമായത്.
ഇതിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗളൂരു പൊലീസ് കേസെടുത്തു.
ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകൻ പ്രശാന്ത് മെത്തലാണ് പരാതി നൽകിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ, രൺവീർ സിംഗിന്റെ പുതിയ ചിത്രം ‘ധുരന്ദർ 2’ മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെക്കുന്നു.
English Summary:
The Karnataka High Court has quashed the FIR against Ranveer Singh in connection with the Kantara controversy after accepting his unconditional apology. The case had been registered following allegations that his imitation of a divine concept from the film had hurt religious sentiments during a public event. However, after the actor expressed regret and assured the court that he would respect sentiments and even visit a religious site to apologise, the court decided to close the matter, bringing legal relief to him.








