ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂർ!
കാൻബറ: ഓസ്‌ട്രേലിയൻ ഔട്ട്‌ബാക്കിൽ ഒരു സാധാരണ ശുചിമുറി ഉപയോഗം യുവതിക്ക് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവമായി മാറി. ടോയ്‌ലറ്റ് തകരാറിലായതിനെ തുടർന്ന് അരയോളം മനുഷ്യ വിസർജ്ജ്യത്തിൽ മൂന്ന് മണിക്കൂർ വരെ കുടുങ്ങിക്കിടക്കേണ്ടിവന്നു.
Henbury Meteorite Craters സന്ദർശിക്കാൻ കുടുംബത്തോടൊപ്പം പോയ യാത്രയ്ക്കിടെയാണ് സംഭവം. Alice Springs മുതൽ ഏകദേശം 120 കിലോമീറ്റർ അകലെയായിരുന്നു ദുരന്തം.
ശുചിമുറിയിൽ കയറിയ യുവതി പിറ്റ് ടോയ്‌ലറ്റ് തകർന്നതിനെ തുടർന്ന് നേരിട്ട് കുഴിയിലേക്ക് വീണു. ഏറെ നേരം സഹായത്തിനായി കാത്തിരുന്ന യുവതിയെ പിന്നീട് ഭർത്താവും അതുവഴി എത്തിയ ഒരു വ്യാപാരിയും ചേർന്ന് രക്ഷപ്പെടുത്തി. കുഴിയിലേക്ക് കയർ ഇറക്കി, കാർ ഉപയോഗിച്ച് വലിച്ചുകയറ്റിയാണ് യുവതിയെ പുറത്തെടുത്തത്.
ശേഷം ഏകദേശം 144 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
ഇത്തരത്തിലുള്ള ‘ലോങ്-ഡ്രോപ്പ്’ അല്ലെങ്കിൽ ‘പിറ്റ് ടോയ്‌ലറ്റ്’ സംവിധാനം സാധാരണയായി ഫ്ലഷ് ഇല്ലാത്തതാണ്. മനുഷ്യ വിസർജ്ജ്യം ആഴമുള്ള കുഴികളിൽ ശേഖരിക്കുന്ന രീതിയിലുള്ള ഇവ ഓഫ്-ഗ്രിഡ് ക്യാമ്പിംഗ് സൈറ്റുകളിലും ദൂര പ്രദേശങ്ങളിലുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.
സംഭവത്തെക്കുറിച്ച് NT WorkSafe അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെൻബറി സംരക്ഷണ മേഖലയെ നിയന്ത്രിക്കുന്ന ഏജൻസിയും സംഭവത്തിൽ വിശദീകരണം തേടിയതായി അറിയിച്ചു.
English Summary
In the Australian outback, a woman endured a horrifying three-hour ordeal after falling into a pit toilet filled with human waste. The incident occurred near the Henbury Meteorite Craters, about 120 km from Alice Springs.









