പട്ന: യുവതിയുടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ നളന്ദയിൽ വ്യാഴാഴ്ചയാണ് 36കാരിയുടെ മൃതദേഹം കണ്ടെത്തിയത്. നളന്ദയിലെ ബഹാദുർപൂർ ഗ്രാമത്തിലെ ചാന്ദി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്.
9 ഓളം ആണികൾ കാലിൽ തറച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. രക്തത്തിന്റെ സാനിധ്യമൊന്നും തന്നെ കണ്ടെത്താനാവാത്തതിനാൽ മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചതാവാനാണ് സാധ്യതയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ക്രൂരമായ മർദ്ദനത്തിനും, പീഡനത്തിനും ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. മൃതദേഹം തിരിച്ചറിയുന്നതിനായുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
നാടിനെ നടുക്കിയ ക്രൂര കൊലപാതം ബിഹാർ നിയമ സഭയിലും ചർച്ചാ വിഷയമായിരിക്കുകയാണ് ഇപ്പോൾ. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്നാണ ആരോപണവുമായി പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ് രംഗത്തെത്തിയിരുന്നു.









