ഹോബാർട്ട്: വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ പാവകൾക്കിടയിൽ അനങ്ങാതെയിരുന്ന് എല്ലാവരെയും പറ്റിക്കാൻ നോക്കിയ ഒരു കുഞ്ഞൻ പോസമാണ് (Possum) ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
തസ്‌മാനിയയിലെ ഹോബാർട്ട് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഈ കൗതുകകരമായ സംഭവം.
പാവകൾക്കിടയിൽ ഒളിച്ചിരുന്ന് ജീവനക്കാരെയും യാത്രക്കാരെയും പറ്റിക്കാൻ നോക്കിയ “മാസ്റ്റർ ഓഫ് ഡിസ്‌ഗൈസ്”
രാവിലെ 11:45-ഓടെയാണ് ഗിഫ്റ്റ് ഷോപ്പിലെ ജീവനക്കാർ പാവകൾക്കിടയിൽ ഒളിച്ചിരുന്ന ഈ അതിഥിയെ കണ്ടെത്തുന്നത്.
ഓസ്‌ട്രേലിയൻ മൃഗങ്ങളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങൾക്കിടയിൽ വളരെ ശാന്തനായി, താനും ഒരു പാവയാണെന്ന ഭാവത്തിലായിരുന്നു കക്ഷിയുടെ ഇരിപ്പ്.
“അവൻ അവിടെ വളരെ സമാധാനത്തോടെയാണ് ഇരുന്നിരുന്നത്, പിടിക്കപ്പെടുമെന്ന ഒരു പേടിയും അവനുണ്ടായിരുന്നില്ല,” എന്ന് ഷോപ്പ് മാനേജർ ലിയാം ബ്ലൂംഫീൽഡ് പറഞ്ഞു.
എന്നാൽ ജീവനക്കാർ അടുത്തുചെന്ന് പരിശോധിച്ചപ്പോഴാണ് സംഗതി ജീവനുള്ള പോസമാണെന്ന് മനസ്സിലായത്.
പിടിക്കപ്പെട്ടുവെന്ന് ഉറപ്പായതോടെ ഡിപ്പാർച്ചർ ലോഞ്ചിലൂടെ മിന്നൽ വേഗത്തിൽ നടത്തിയ ആ സാഹസിക ഓട്ടം
താൻ പിടിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ പോസം പതുക്കെ ഷെൽഫിൽ നിന്നിറങ്ങി ഡിപ്പാർച്ചർ ലോഞ്ചിലേക്ക് ഓടി.
യാത്രക്കാർക്കിടയിലൂടെയുള്ള ഈ കുഞ്ഞൻ പോസത്തിന്റെ ഓട്ടം വിമാനത്താവളത്തിൽ വലിയ കൗതുകമാണ് ഉണ്ടാക്കിയത്.
യാത്രക്കാർ പലരും തങ്ങളുടെ ഫോണുകളിൽ ഈ ദൃശ്യങ്ങൾ പകർത്താൻ മത്സരിച്ചു. ഇതോടെ വിമാനത്താവളത്തിനുള്ളിൽ ചെറിയ രീതിയിലുള്ള തിരക്കും ബഹളവും അനുഭവപ്പെട്ടു.
തിരുവനന്തപുരം പിടിക്കാൻ സുധീർ കരമന; എൽഡിഎഫ് സ്ഥാനാർത്ഥിയായി താരം വരുന്നു
ഒടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ചു; വൈറൽ വീഡിയോ കണ്ട് ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികൾ ആവേശത്തിൽ
ഒടുവിൽ വിമാനത്താവള അധികൃതർ ഇടപെട്ട് പോസത്തിനെ സുരക്ഷിതമായി പിടികൂടി പുറത്തെത്തിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആ പ്രദേശം വൃത്തിയാക്കുകയും ചെയ്തു.
കാഴ്ചയിൽ എലിയെപ്പോലെ തോന്നിക്കുന്ന ഈ ജീവികൾ ഓസ്‌ട്രേലിയയിലും പരിസര പ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്നവയാണ്.
വീഡിയോ വൈറലായതോടെ, പോസത്തിന്റെ നിഷ്കളങ്കമായ മുഖത്തെ പുകഴ്ത്തി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
English Summary:
A small possum became a social media sensation after it was found hiding among plush toys at a Hobart Airport gift shop. It tried to remain motionless to blend in but was eventually spotted by staff.









