ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം
വയനാട്: വീടുവിട്ടിറങ്ങിയ സ്ത്രീയെ തിരഞ്ഞ് കണ്ടെത്താൻ വൈകിയതോടെ ദുരന്തം. ഗൂഡല്ലൂരിനടുത്ത് വനപ്രദേശത്ത് കാണാതായ പാർവ്വതി (58)-യെയാണ് കടുവാക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൈക്കാര അനുപുറം സ്വദേശിനിയാണ് പാർവ്വതി.
ഇക്കഴിഞ്ഞ 11-ാം തീയതി പകൽ കുടുംബകലഹത്തെ തുടർന്ന് പാർവ്വതി വീടുവിട്ടിറങ്ങിയിരുന്നു. ബന്ധുവീട്ടിലേക്ക് പോയിരിയിരിക്കുമെന്ന ധാരണയിൽ വീട്ടുകാർ തുടക്കത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയില്ല.
പിന്നീട് ബന്ധുവീടുകളിലെങ്ങും എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ആശങ്കപ്പെട്ടു. തുടർന്ന് പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു.
രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്
വനംവകുപ്പ് നടത്തിയ പരിശോധനയിൽ വീടിനടുത്തുള്ള തേയിലത്തോട്ടത്തിൽ വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി.
തുടർന്ന് ആന്റി നക്സൽ സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കർപ്പാകം റിസർവ് വനത്തിനകത്ത് ചിതറിനിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ പാർവ്വതി കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടുവിട്ടിറങ്ങാൻ ഉണ്ടായ സാഹചര്യം ഉൾപ്പെടെ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary:
A woman who went missing in Wayanad was later found dead in a forest, with officials confirming she was killed in a tiger attack. She had left her home following a family dispute, and her relatives initially believed she had gone to a nearby relative’s house, which delayed the search. After she was reported missing, a joint search by police and forest officials led to the discovery of her body deep inside the forest, bringing a tragic end to the incident.









