web analytics

ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനു കൈക്കൂലി; ചേര്‍ത്തലയില്‍ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വിജിലന്‍സ് പിടിയില്‍

ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനു കൈക്കൂലി വാങ്ങിയ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വിജിലന്‍സ് പിടിയില്‍

ചേര്‍ത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കിയതിന് ഏജന്റുവഴി കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ജോയിന്റ് ആര്‍.ടി. ഒ ഓഫീസിലെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. ബിജുവിനെ വിജിലന്‍സ് പിടികൂടി.

പരാതിക്കാരനില്‍ നിന്നും തുകവാങ്ങി ബിജുവിനുകൈമാറിയ ഏജന്റു ജോസും പിടിയിലായിട്ടുണ്ട്. ഇരുവരെയും കോട്ടയം വിജന്‍സ് കോടതിയില്‍ രാത്രി ഹാജരാക്കി.

വെള്ളിയാഴ്ച വൈകിട്ട് 5.50-ന് ബിജു താമസിക്കുന്ന ചേര്‍ത്തല എക്‌സറേ കവലയിലെ വീട്ടില്‍ വെച്ചാണ് പിടികൂടിയത്.

കൈക്കൂലിയായി കൈമാറിയ 2500രൂപക്കൊപ്പം വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11000 രൂപയും സംഘം പിടിച്ചെടുത്തു.

കോട്ടയം ഈസ്‌റ്റേണ്‍റേഞ്ച് വിജിലന്‍സ് എസ്.പി ആര്‍.ബിനുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തണ്ണീര്‍മുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്കു ലൈസന്‍സ് നല്‍കുന്നതിനായി ആവശ്യപെട്ട കൈക്കുലി കൈമാറുന്നതിനിടെയാണ് കുടുങ്ങിയത്.

ഇരുചക്രവാഹന ലൈസന്‍സിന് 300,ഫോര്‍വീലര്‍ 400 എന്നീക്രമത്തില്‍ ബിജു ഏജന്റുമാരില്‍ നിന്നും നിര്‍ബന്ധിച്ചു വാങ്ങിയിരുന്നുവെന്നാണ് പരാതി.

കൈക്കൂലി തുക നല്‍കാത്ത സ്‌കൂളുകാര്‍ എത്തിക്കുന്നവരെ മനപ്പൂര്‍വ്വം തോല്‍പ്പിക്കുമായിരുന്നു. ഇതിനാലാണ് എല്ലാവരും തുക നല്‍കിയിരുന്നത്.

ജനുവരി ഒമ്പതിനു മുഹമ്മയില്‍ നടന്ന ടെസ്റ്റില്‍ പാസാക്കിയ അഞ്ച് അപേക്ഷകരുടെ ലൈസന്‍സിനുള്ള തുകയായ 2500 രൂപ ബിജുവിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ജോസിനെ ഏല്‍പിക്കണമെന്ന് ബിജു നിര്‍ദ്ദേശിച്ചിരുന്നു.

ഈ വിവരമാണ് പരാതിക്കാരന്‍ വിജിലന്‍സ് എസ്.പിക്കു കൈമാറിയത്. ഇതേ തുടര്‍ന്നാണ് സംഘം കെണിയൊരുക്കികാത്തത്.

ബിജിവിന്റെ നിര്‍ദ്ദേശ പ്രകാരം പരാതിക്കാരനില്‍ നിന്നും ഏജന്റ് ജോസ് വാങ്ങിയ 2500 രൂപാ വീട്ടിലെത്തി കൈമാറവെയാണ് ഇരുവരെയും പിടികൂടിയത്.

പത്തനംതിട്ട നെടുമ്പ്രം സ്വദേശിയായ ബിജു വര്‍ഷങ്ങളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആലപ്പുഴ വിജിലന്‍സ് യൂണിറ്റിലെ ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. ഇന്‍സ്പക്ടര്‍മാരായ പ്രശാന്ത്കുമാര്‍,നാസാമുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img