ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെൻറിലെ ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. നേപ്പാൾ സ്വദേശിയായ അപ്പാർട്ട്മെൻറിലെ സെക്യൂരിറ്റി ജീവനക്കാരൻറെ മകൻ സുരേന്ദർ ആണ് മരിച്ചത്.
പഴക്കം ചെന്ന ഗ്രില്ലുകളുള്ള ലിഫ്റ്റുകളായിരുന്നു അപ്പാർട്മെന്റിലേത്, ഇത് കുഞ്ഞ് താനെ വലിച്ചടച്ചതാണ് അപകടത്തിന് കാരണമായത്. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ചോരയിൽ കുളിച്ച നിലയിലായിരുന്ന കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആറ് മാസം മുൻപാണ് നേപ്പാളിൽ നിന്നും ഇവർ ബെംഗളൂരുവിലെത്തിയത്. അപ്പാർട്ട്മെൻറിന് താഴെയുള്ള ചെറിയ മുറിയിലാണ് സെക്യൂരിറ്റി ഗാർഡായ ശ്യാം ബഹദൂറും കുടുംബവും താമസിച്ചിരുന്നത്.