50,000 രൂപ ഓൺലൈൻ വായ്പയായെടുക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് 65,000 രൂപ; കടക്കെണിയിലായതോടെ ജീവനൊടുക്കി

അഗളി: അട്ടപ്പാടി മുണ്ടൻപാറ ഇടിഞ്ഞമലയിൽ കഴിഞ്ഞദിവസം യുവാവ് ആത്മഹത്യ ചെയ്തത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായതിനെ തുടർന്നെന്ന് പരാതി. ബന്ധുക്കളുടെ പരാതിയിൽ സംഭവത്തിൽ അഗളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടിഞ്ഞമലയിൽ മുണ്ടക്കൽ വീട്ടിലെ എം.എസ്. സനൽകുമാറാണ് (36) ആത്മഹത്യ ചെയ്തത്. ഡിസംബർ 28ന് രാവിലെയാണ് തൂങ്ങിമരിച്ചനിലയിൽ സനൽകുമാറിനെ കണ്ടെത്തിയത്. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള മൈക്രോഫിനാൻസ് സ്ഥാപനവുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന വിവരം കുടുംബമറിയുന്നത്. 50,000 രൂപ ഓൺലൈൻ വായ്പയായി സനൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, പണം അത്യാവശ്യമാണെങ്കിൽ വായ്പാതുകയുടെ 10 ശതമാനം കെട്ടിവെച്ചാൽ ഉടൻ അക്കൗണ്ടിലേക്ക് പണം നൽകാമെന്ന് ഹൈദരാബാദിലെ വായ്പ ഏജൻസി അറിയിച്ചു.

സനൽ 5000 രൂപ അയച്ചുനൽകി. എന്നാൽ, അയച്ച അക്കൗണ്ട് നമ്പർ മാറിയെന്നും 25,000 രൂപ പിഴയടച്ചാലേ വായ്പ നൽകാനാകു എന്നും കമ്പനി ആവശ്യപ്പെട്ടു.

കെണിയാണെന്ന് അറിയാതെ യുവാവ് സഹോദരിയുടെ സ്വർണം പണയംവെച്ച് ലഭിച്ച തുക അയച്ചു നൽകി. തൊട്ടുപിന്നാലെ അക്കൗണ്ടിൽ 35,000 രൂപ ബാലൻസുണ്ടെങ്കിലേ പണമിടപാട് നടത്താനാകൂവെന്ന വിചിത്രവാദം തട്ടിപ്പുസംഘം മുന്നോട്ടുവെച്ചു.

ഗത്യന്തരമില്ലാതെ സഹോദരിയുടെ മകളുടെ സ്വർണം പണയംവെച്ച് അക്കൗണ്ടിൽ പണം സൂക്ഷിച്ചു. പിന്നീട്ആ പണവും സംഘം കൈക്കലാക്കി. വായ്പയായി ആവശ്യപ്പെട്ട 50,000 രൂപ സനലിന് അയച്ചെന്നും നെറ്റ്‌വർക്ക് പ്രശ്നം കാരണം അക്കൗണ്ടിൽ കയറാത്തതാണെന്നും തോന്നിപ്പിക്കുന്ന ഒരു രസീതും അയച്ചു നൽകി.

പിന്നീട് പല പ്രവശ്യം പല നമ്പറുകളിൽനിന്നും ഇവരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കടം വാങ്ങിയടച്ച പണം ഉൾപ്പെടെ ഒരു രൂപപോലും തിരിച്ചുകിട്ടാതെ വന്നതോടെ സനൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സഹോദരി സരിത പോലീസിനോട് പറഞ്ഞു. ഈ കമ്പനിയിലേക്ക് വിളിച്ചാൽ എടുക്കുന്നില്ലെന്നും ഇവർ പറഞ്ഞു. സഹോദരീഭർത്താവ് സന്തോഷ് കുമാർ നൽകിയ പരാതിയിൽ അഗളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എറണാകുളത്ത് ഹോട്ടലിൽ വെയിറ്ററായിരുന്ന സനൽ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. അമ്മയും സനലും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

Other news

ട്രംപിന് നൊബേൽ നല്‍കണം; പാകിസ്താൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാൻ...

ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത

ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത വെല്ലിംഗ്‌ടൺ: ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. ന്യൂസിലൻഡിലെ താമസക്കാരുടെയും പൗരന്മാരുടെയും...

പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ്

പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ് സുല്‍ത്താൻ ബത്തേരി: കേരളത്തിൽ ട്രോളിംഗ് നിരോധനം...

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ കെയിൻസിലെ റിമി ടോമിയുടെ സ്റ്റേജ്...

ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം...

ഈ മുന്നറിയിപ്പ് അവഗണിക്കരുത്

ഈ മുന്നറിയിപ്പ് അവഗണിക്കരുത് കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം തുറന്നു പറഞ്ഞ് ഗായിക...

Related Articles

Popular Categories

spot_imgspot_img