വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികളെ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നു പോയി. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷമെന്നും മന്ത്രി വ്യക്തമാക്കി.(49 children died or went missing in the landslide; Minister Sivankutty)
അതേസമയം വയനാട് ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. ആറ് സെക്ടറിലായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. ഓരോ ടീമിലും മുപ്പത് പേര്‍ വീതമുള്ള സംഘങ്ങളായിരിക്കും. മൂന്ന് പ്രാദേശിക പ്രവര്‍ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ചാലിയാര്‍ പുഴയുടെ നാല്‍പത് കിലോമീറ്റര്‍ പ്രദേശത്തും തിരച്ചില്‍ നടത്തും. സൈന്യത്തിന് പുറമെ 20 വളന്‍റിയര്‍മാര്‍ മതിയെന്നാണ് തീരുമാനം.