ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്ന് ഭർത്താവിന്റെ പരാതി. പോലീസെത്തി അന്വേഷണം ആരംഭിച്ചപ്പോൾ കുടുങ്ങിയത് ഭർത്താവെന്ന വ്യാജേന ഒപ്പം താമസിച്ചയാൾ. ഒട്ടേറെ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി കാരക്കോട് വട്ടപ്പള്ളി വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ ആണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ഭർത്താവിനെ കുറച്ചുകാലമായി കാണാനില്ലാത്ത ആയതിനെ തുടർന്ന് ഒറ്റയ്ക്ക് താമസിച്ചു വന്ന സ്ത്രീയുടെ അടുത്ത് ഇയാൾ രക്ഷകനായി അടുത്ത് കൂടുകയും ഇവർ ഒരുമിച്ച് താമസിക്കുകയും ആയിരുന്നു. ഏതാനും ദിവസം മുൻപാണ് ഇവർ മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത് മൂന്നുദിവസം ലോഡ്ജിൽ താമസിച്ച് ഇയാൾ പിറ്റേന്ന് ഭാര്യയെ ലോഡ്ജിലെ റൂം ബോയ് പീഡിപ്പിച്ചതായി പോലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതോടെ ഇയാൾ നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു ലോഡ്ജ് ഉടമയിൽ നിന്ന് പണം തട്ടാൻ ആയിട്ടാണ് ഇയാൾ വ്യാജ പരാതി ചമച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇത് വ്യാജ പരാതിയാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ കുറെ നാളായി ഈ സ്ത്രീക്ക് ഒപ്പം താമസിക്കുന്ന ഇയാൾ ഇവരെ ഭീഷണിപ്പെടുത്തുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതായും പോലീസ് കണ്ടെത്തി. സമാനമായ പരാതികൾ ഇയാൾ മറ്റു പല സ്ഥലങ്ങളിൽ വച്ചും നൽകിയതായും പോലീസ് പറഞ്ഞു. സ്ഥിരം കുറ്റവാളിയായ ഇയാൾ മോഷണം നടത്തി പിടിയിൽ ആയാൽ വ്യാജ മേൽവിലാസവും പേരും ആണ് നൽകുന്നത്. മനു ബാബു, സൂര്യനാരായണൻ, ശിവശങ്കർ, ജയപ്രകാശ് , മനോജ്, വിഷ്ണു തുടങ്ങിയ പേരുകളിൽ ആണ് ഇയാൾ അറിയപ്പെടുന്നത്. പലതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് മാഹി സി ഐ ആർ ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവന്നത്.
Also read: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: പൊതു അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍; റിസർവ് ബാങ്കിനും അവധി