ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ
ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ രംഗത്ത്.
നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നതാണ് ഫെഡറേഷന്റെ നിലപാട്.
ഫെഡറേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. അഭിലാഷ്, ശബരിമലയിൽ മതസ്വാതന്ത്ര്യാവകാശം സംരക്ഷിക്കപ്പെടണമെന്ന് കോടതിയിൽ വാദിച്ചു.
ആചാരങ്ങളിൽ സർക്കാർ ഇടപെടൽ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈശ്വരവിശ്വാസമില്ലാത്ത വ്യക്തികൾ ദേവസ്വം മന്ത്രിസ്ഥാനത്ത് എത്തുമ്പോൾ ആചാരങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന ആശങ്കയും ഫെഡറേഷൻ ഉന്നയിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു.
ആനവണ്ടിയിൽ ഇനി വെള്ളം കച്ചവടവും! ഡ്രൈവർക്കും കണ്ടക്ടർക്കും ‘കമ്മീഷൻ’
സുപ്രീംകോടതിയുടെ താക്കീത്
ശബരിമല യുവതി പ്രവേശനക്കേസിലെ വാദത്തിനിടെ സുപ്രീം കോടതി ബിജെപി നേതാവായ അശ്വിനി കുമാർ ഉപാധ്യായ്ക്ക് താക്കീത് നൽകി.
കേസ് പരിഗണനയ്ക്കായി കോടതി നിശ്ചയിച്ച ഏഴ് ചോദ്യങ്ങളുടെ പരിധിക്കുള്ളിൽ മാത്രം വാദം മുന്നോട്ടുവെക്കണമെന്ന് കോടതി നിർദേശിച്ചു.
വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഉന്നയിക്കരുതെന്നും കോടതി വ്യക്തമാക്കി.
English Summary:
The Kerala Brahmana Federation has opposed the state government’s actions in the Sabarimala women entry case, arguing that governments do not have the authority to alter long-standing religious practices and traditions. The organisation stressed that the right to religious freedom must be protected and that customs followed at the temple should not be interfered with by the state. During the ongoing proceedings, it also raised concerns about administrative decisions affecting rituals, while the debate over the balance between faith and law continues in the Supreme Court.









