പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറയ്ക്കാൻ സിവിൽ സർവീസ് ബ്യൂറോ തീരുമാനിച്ചു. പുതിയ നിർദേശപ്രകാരം, ദിവസേന ജോലി സമയം 6 മണിക്കൂറാക്കി ചുരുക്കി.
ഓഫീസുകളിൽ 30% ജീവനക്കാരുടെ പരിധി
സർക്കാർ സ്ഥാപനങ്ങളിൽ ഒരേസമയം 30 ശതമാനത്തിൽ കൂടുതൽ ജീവനക്കാർ ഓഫീസിൽ ഉണ്ടാകരുത് എന്നാണ് നിർദേശം.
ജീവനക്കാരെ ദിവസേനയോ ആഴ്ചതോറുമോ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു.
റിമോട്ട് ജോലിക്ക് അനുമതി
ആവശ്യമായ സൗകര്യമുണ്ടെങ്കിൽ റിമോട്ട് ജോലി അനുവദിക്കാം. ഇതോടെ ജീവനക്കാരുടെ സുരക്ഷയും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; ഗുരുതരാവസ്ഥയിൽ 8 വയസുകാരി
ഫ്ലെക്സിബിൾ സമയം തുടരും
ഫ്ലെക്സിബിൾ ജോലി സമയം, ഹാജർ സംവിധാനം, ഫിംഗർപ്രിന്റ് രേഖപ്പെടുത്തൽ തുടങ്ങിയവ സാധാരണ രീതിയിൽ തുടരും. എന്നാൽ വൈകുന്നേര ഷിഫ്റ്റ് സംവിധാനം താൽക്കാലികമായി നിർത്തിവയ്ക്കും.
ചില വിഭാഗങ്ങൾക്ക് 4 മണിക്കൂർ ജോലി
പ്രത്യേക സാഹചര്യങ്ങളിൽ ചില വിഭാഗങ്ങൾക്ക് ജോലി സമയം 4 മണിക്കൂറായി കുറയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, നിയമപരമായ ഷിഫ്റ്റ് സംവിധാനത്തിൽ ജോലി ചെയ്യുന്നവരെ ഈ മാറ്റം ബാധിക്കില്ല.
ഈദ് കഴിഞ്ഞ് പ്രാബല്യത്തിൽ
പുതിയ ജോലി ക്രമീകരണം ഈദുൽ ഫിത്വർ അവധിക്ക് ശേഷം പ്രാബല്യത്തിൽ വരും. അടുത്ത അറിയിപ്പ് വരുന്നതുവരെ ഇത് തുടരുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.
English Summary:
Amid ongoing regional tensions, Kuwait has reduced government working hours to six hours per day. The Civil Service Bureau also limited office attendance to 30%, introduced rotation-based schedules, and allowed remote work where possible. In special cases, work hours may be reduced to four hours. The new system will come into effect after the Eid Al Fitr holidays and continue until further notice.









