ഇന്ത്യക്കാരനായ അനധികൃത കുടിയേറ്റക്കാരൻ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ നീക്കം അധികൃതർ തടഞ്ഞു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം.
ഇന്ത്യയിലേക്ക് നാടുകടത്താൻ കൊണ്ടുപോവുകയായിരുന്ന ആളാണ് ഓടി രക്ഷപെടാൻ ശ്രമിച്ചത്. വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
ടെർമിനൽ രണ്ടിന് സമീപം വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് കുതറി വിമാനത്താവളത്തിന്റെ റൺവേയിലേക്ക് ഇയാൾ ഓടുകയായിരുന്നു. ഞായറാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
വാനിൽ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ അതേ വിമാനത്തിൽ തന്നെ തിരികെ കയറ്റി യുകെയിൽ നിന്ന് നാടുകടത്തി.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മിറ്റി കെയർ ആൻഡ് കസ്റ്റഡി അറിയിച്ചു. ഹോം ഓഫിസിനു വേണ്ടി മിറ്റി കെയർ ആൻഡ് കസ്റ്റഡി എന്ന കരാർ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് യുവാവിനെ അനുഗമിച്ചിരുന്നത്.
രാജ്യത്ത് കഴിഞ്ഞ വർഷം കള്ളക്കടത്തിനിടെ പിടിച്ചെടുത്തത് 3400 കിലോ സ്വർണം; ഇവ വിട്ടുകൊടുത്തത് ആർക്ക്….?
രാജ്യത്ത് കഴിഞ്ഞ വർഷം കള്ളക്കടത്തിനിടെ പിടിച്ചെടുത്തത് 3400 കിലോ സ്വർണം. പിടിച്ചെടുത്ത കള്ളക്കടത്തു സ്വർണം മാറ്റുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലേക്ക്. 2024-25 സാമ്പത്തികവർഷം, ഇത്തര ത്തിൽ പിടിച്ചെടുത്ത 3,400 കിലോ സ്വർണം ആർബിഐയുടെ കരുതൽശേ ഖരത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ധന മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.
ഡൽഹിയിൽ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്പിഎം സിഐഎൽ) പുതിയ ആസ്ഥാനമന്ദി രം ഉദ്ഘാടനംചെയ്തുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കി യത്. എസ്പിഎംസിഐഎ ലിലാണ്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന സ്വർണം സം സ്സരിച്ച് ശുദ്ധീകരിക്കുന്നത്.
സംസ്‌കരിച്ച് അന്താരാഷ്ട്രനിലവാരത്തിലു ള്ള ബുള്ള്യൻ ബിസ്‌കറ്റുകളാ ക്കിയാണ് ആർബിഐയുടെ കരുതൽശേഖരത്തിലേക്ക് മാറ്റുന്നത്. 2023-24 സാമ്പ ത്തികവർഷത്തിൽ ഡി ആർഐയും കസ്റ്റംസും ചേർന്ന് ഏകദേശം 4,869 കിലോ സ്വർണം പിടിച്ചെടുത്തിട്ടു ണ്ടെന്നാണ് കണക്ക്.
നേരത്തേ, പിടിച്ചെടുത്ത സ്വർണം എസ്ബിഐവഴി ലേലം ചെയ്യുകയാ യിരുന്നു രീതി. ഇതുവഴി, പിടിച്ചെടുക്കു ന്ന സ്വർണം വീണ്ടും വിപണിയിലേക്കെ ത്തും. ഈ രീതി നിർത്തിക്കൊണ്ടാണ്, പിടിച്ചെടുത്ത സ്വർണം ശുദ്ധീകരിച്ച് ആർബിഐ ശേഖരത്തിലേക്ക് മാറ്റാൻ തുടങ്ങിയത്.
പിടിച്ചെടുക്കുന്ന സ്വർണം ആർബിഐക്ക് കൈമാറുന്നതിലൂടെ ഇവ ഔദ്യോഗികസമ്പദ്വ്യവസ്ഥയിൽ ഫലപ്രദമായി ഉപയോഗിക്കാൻകഴിയു ന്നതായും മന്ത്രി പറയുന്നു. ഇത് രാജ്യ ത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന തിന് സഹായകമാകുന്നുമുണ്ട്.