തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിയ സംഭവത്തിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നൽകി. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കിൽ തിരികെ അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. 22,600 രൂപ മുതൽ 86,000 രൂപ വരെയാണ് അടക്കേണ്ടത്.(welfare pension fraud; Notice to six employees of Public Administration Department)
വിഷയത്തിൽ ജീവനക്കാരെ പിരിച്ചു വിടാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. എന്നാൽ പണം തിരികെ അടച്ചതിനുശേഷം തുടർ നടപടി മതിയെന്നാണ് സർക്കാരിന്റെ തീരുമാനം. 1400ൽ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയത്.