അധികജലം; ഇടുക്കി ഡാം തുറക്കുന്നോ
IDUKKI: വൃഷ്ടി പ്രദേശങ്ങളിൽ കാലവർഷം ശക്തമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി. ഇതോടെ വൈദ്യുതി ഉത്പാദനം പരമാവധിയിലെത്തിക്കാൻ വൈദ്യുതി ബോർഡ് ശ്രമം തുടങ്ങി.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ 29.28 ദശലക്ഷം ഘനമീറ്റർ ജലമാണ് ദിവസം അണക്കെട്ടിൽ ഒഴുകിയെത്തുന്നത്.
ഇതോടെ അണക്കെട്ട് പെട്ടെന്ന് നിറയുന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കിവിടു ന്ന സാഹചര്യം ഒഴിവാക്കാനാണ് നിലവിൽ വൈദ്യുതോത്പാദനം കുത്തനെ കൂട്ടുന്നത്.
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം
18.7 ദശലക്ഷം യൂണിറ്റാണ് ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് മൂലമറ്റം ഭൂഗർഭവൈദ്യുതനിലയത്തിൽ ഒരുദിവസം ഉത്പാദിപ്പിക്കാവുന്ന പരമാവധി വൈദ്യുതി.
നിലവിൽ 16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 2.7 ദശലക്ഷം യൂണിറ്റ് കൂടി ഉത്പാദിപ്പിച്ചാൽ പരമാവധിയിലെത്തും.
നിലവിൽ 2344.09 അടി വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കനുസരിച്ച് ഉയർന്ന ജലനിരപ്പാണിത്. കഴിഞ്ഞവർഷത്തേക്കാൾ 15.034 അടി വെള്ളം കൂടുതലുണ്ട്.
പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയിൽ ഉള്ളത്. താമരശ്ശേരിയിൽ വച്ചാണ് നടക്കാവ് പൊലീസ് ഇവരെ കസ്റ്റഡയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.
പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു ഇരുവരെയും അന്വേഷണവിധേയമായി…Read More
മൂന്ന് യുവതികൾക്ക് കാപ്പ ചുമത്തി പൊലീസ്
സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് യുവതികളെ പൊലീസ് കാപ്പ ചുമത്തി. തൃശൂരിൽ രണ്ട് യുവതികളെയും എറണാകുളത്ത് ഒരാളെയുമാണ് കാപ്പ ചുമത്തിയത്.
തൃപ്രയാർ കരയാമുട്ടം ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരെയാണ് തൃശൂരിൽ കാപ്പ ചുമത്തിയത്.
വലപ്പാട് പൊലീസ് ആണ് ഇരുവർക്കും കാപ്പ ചുമത്തിയിരിക്കുന്നത്. ഇവർ ആറ് മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പുവയ്ക്കണം. കവർച്ചാക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതികളാണ്…Read More
പന്തയം വെച്ച് കുത്തൊഴുക്കിൽ ചാടി വിദ്യാർഥികൾ
മുക്കത്ത് പന്തയം വെച്ച് പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥികൾ കര കയറാൻ കഴിയാതെ കുടുങ്ങി, പാതിവഴിയിൽ കുടുങ്ങിയ വിദ്യാർഥിക്ക് രക്ഷകരായത് ജൂവലറി ജീവനക്കാർ.
റെഡ് അലർട്ടിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധിയായിരുന്ന തിങ്കളാഴ്ച, സുഹൃത്തിൻ്റെ വീട്ടിലെത്തി സമീപത്തെ പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥിയാണ് കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ…Read More
രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്
കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയുടെ സാഹചര്യത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ ഉൾപ്പെടെയാണ് കളക്ടർ അവധി നൽകിയിരിക്കുന്നത്….Read More