സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് ക്യാമ്പയിൻ; വിദേശികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ
റിയാദ്: വിശുദ്ധ നഗരമായ മക്കയിൽ വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയിരുന്ന അഞ്ചംഗ സംഘത്തെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സംഘത്തിൽ ഒരു സ്വദേശിയും നാല് വിദേശികളുമുണ്ട്.
അറസ്റ്റിലായവരിൽ രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് ലെബനീസ് പൗരന്മാരുമുണ്ട്. സംഘം ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ ഹജ്ജ് ക്യാമ്പയിനുകൾ പ്രചരിപ്പിച്ചാണ് ആളുകളെ വഞ്ചിച്ചത്. വിശ്വാസം നേടി പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.
മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ് ജയറാം
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വലിയ തുക പണവും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. കൂടാതെ വ്യാജ സീലുകളും രേഖകളും കണ്ടെത്തി.
പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസ് സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്.
അനധികൃത ഹജ്ജ് സേവനങ്ങളിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ തീർത്ഥാടനം നടത്താവൂ എന്നും അധികൃതർ നിർദ്ദേശിച്ചു.
English Summary:
Saudi authorities arrested five individuals in Mecca for operating a fake Hajj scam that targeted pilgrims through social media platforms. The group allegedly promoted fraudulent pilgrimage packages and collected money from unsuspecting victims. During the operation, officials seized large amounts of cash, along with computers and forged documents used in the scam. The accused have been handed over for further legal action, while authorities have warned the public to rely only on official channels for Hajj arrangements.









