ആശുപത്രിയിലേക്ക് ആംബുലൻസ് വരണമെങ്കിൽ ആകാശത്തിലൂടെ വരണം; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയ കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാരും ജീവനക്കാരും ഓക്‌സിജൻ സിലിണ്ടറുമായി ഓടിയത് 150 മീറ്റർ

പാലാ: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഗുരുതരാവസ്ഥയിലായ ഒരുമാസം പ്രായമായ കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാരും ജീവനക്കാരും ഓക്‌സിജൻ സിലിണ്ടറുമായി ഓടിയത് 150 മീറ്റർ ദൂരത്തിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക്. മരങ്ങാട്ടുപിള്ളി സർക്കാർ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിൽ ചെറുവാഹനത്തിലെത്തിച്ച കുഞ്ഞിനെ പരിചരിച്ച ഡോക്ടർമാർ സ്ഥിതി ഗുരുതരമായതിനാൽ ഓക്‌സിജൻ നൽകി. പിന്നീട് അത് മാറ്റാതെ തന്നെ എമർജൻസി ആംബുലൻസിൽ വിദഗ്ധചികിത്സയ്ക്ക് കുട്ടികളുടെ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഇതിനായി ആംബുലൻസ് എത്തിയപ്പോൾ പഴയ കെട്ടിടത്തിന്റെ പോർച്ച് തടസമായി.

ഒ.പിയിലെക്കെത്താതെ 150 മീറ്റർ താഴെ ആംബുലൻസ് നിർത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ചേർന്ന് പെട്ടെന്ന് ഓക്‌സിജൻസിലിണ്ടർ സഹിതം കുഞ്ഞിനെയും കൊണ്ട് ഓടി ആംബുലൻസിലെത്തിക്കുകയും വിദഗ്ധചികിത്സയ്ക്കായി കുട്ടികളുടെ ആശുപത്രിയിലേക്ക് അയയ്ക്കുകയുമായിരുന്നു.

ഇത്തരത്തിൽ ആംബുലൻസ് ആശുപത്രിയിലെത്താതെ 150 മീറ്ററോളം ദൂരത്തിൽ നിർത്തുന്നത് രോഗികളുടെ ജീവന് വൻഭീഷണിയാണ് ഉയർത്തുന്നത്.എത്രയും വേഗം ആശുപത്രിയിൽ ആംബുലൻസ് എത്താനാവശ്യമായ നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. ഇന്നലത്തെ സംഭവത്തോടെ വൻ പ്രതിഷേധമാണ് രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും ഭാഗത്തുനിന്ന് ഉയർന്നത്.

മൂന്ന് വർഷം മുൻപ് പൂർത്തിയായ പുതിയ മന്ദിരത്തിലാണ് ആശുപത്രി ഒ.പി അടക്കം ഇപ്പോൾ പ്രവർത്തിക്കുന്നത്. വലിയൊരു കയറ്റം കയറി വേണം ഇവിടേക്കെത്താൻ.ഇതിന് താഴെ പഴയ ആശുപത്രിമന്ദിരമുണ്ട്.ഈ കെട്ടിടത്തിന്റെ പോർച്ചിന് സമീപത്തുകൂടിയാണ് ഇപ്പോഴത്തെ ഒ.പി പ്രവർത്തിക്കുന്ന പുതിയ മന്ദിരത്തിലേക്കുള്ള വഴി. ഈ വഴിയിലൂടെ ചെറുവാഹനങ്ങളല്ലാതെ പോകില്ല.

ആംബുലൻസ് എത്തിയാൽ മുകൾഭാഗം പഴയകെട്ടിടത്തിന്റെ പോർച്ചിൽ മുട്ടുന്നതിനാൽ ആശുപത്രി ഒ.പിയിലേക്ക് പോവാനാവാതെ പഴയകെട്ടിടത്തിന്റെ പോർച്ചിന് സമീപം നിർത്താനെ നിർവ്വാഹമുള്ളൂ. ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ മെഡിക്കൽ കോളേജിലേക്കോ മറ്റ് ആശുപത്രിയിലേക്കോ കൊണ്ടുപോവണമെങ്കിൽ 150 മീറ്ററോളം ദൂരം താണ്ടി ആംബുലൻസ് നിർത്തുന്ന സ്ഥലത്ത് എത്തിക്കണം.

സ്ട്രച്ചറിലോ,വീൽചെയറിലോ മഴയും വെയിലും വകവയ്ക്കാതെ വേണം താഴെ നിർത്തുന്ന ആംബുലൻസിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ എത്തിക്കാൻ. ഓക്‌സിജൻ സിലിണ്ടർ ആവശ്യമുള്ളരോഗിയാണങ്കിൽ അതും കൈയിൽ കരുതിവേണം ദൂരം താണ്ടാൻ.ഇത് സമയനഷ്ടത്തിനും രോഗിയുടെ ജീവൻതന്നെ അപകടത്തിലാക്കാനും ഇടയാക്കും.ഇന്നലെ കുഞ്ഞിനെ ചികിത്സയക്ക് എത്തിച്ചപ്പോഴും സംഭവിച്ചത് അതാണ്.

spot_imgspot_img
spot_imgspot_img

Latest news

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

Other news

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും കുറ്റ‍്യാടി: കുറ്റ‍്യാടിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ...

വീണ്ടും ജീവനെടുത്ത് കാട്ടാന

വീണ്ടും ജീവനെടുത്ത് കാട്ടാന പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു....

അടിപൊളി സൂപ്പർ കണ്ടക്ടർ

അടിപൊളി സൂപ്പർ കണ്ടക്ടർ പത്തനംതിട്ട: കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടറുടെ ഡാൻസ് സൈബറിടങ്ങളിൽ വൈറൽ. ഗവി...

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട്

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട് വെല്ലിം​ഗ്ടൺ: പുതിയ വിസ നയം പ്രഖ്യാപിച്ച്...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

Related Articles

Popular Categories

spot_imgspot_img