കാസർഗോഡ്: കാസർഗോഡ് പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയെ കാണാതായിട്ട് ഇന്നേക്ക് മൂന്നാഴ്ച കഴിഞ്ഞു. എന്നിട്ടും ഇതുവരെ യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകൾ ശ്രുതിയെ ആണ് കാണാതായിരുന്നത്. തങ്ങളുടെ മകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് മാതാപിതാക്കൾ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പൈവളിഗെ മണ്ടേകാപ്പിൽ പതിനഞ്ച് വയസുകാരി ശ്രേയയെ ഫെബ്രുവരി 12 മുതലാണ് കാണാതായത്. തങ്ങൾ രാവിലെ ഉറക്കമുണർന്നു നോക്കുമ്പോൾ മകൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പറയുന്നത്. പ്രദേശവാസിയായ 42 വയസുകാരനും പെൺകുട്ടിയെ കാണാതായ അതേ ദിവസം മുതൽ കാണാതായിട്ടുണ്ടെന്നും ഇവർ കുമ്പള പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ അടിസ്ഥാനമാക്കി മിസ്സിംഗ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ് കുമ്പള പൊലീസ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾ നടത്തിയെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമ്പള പൊലീസിൽ വിവരം അറിയിക്കുക .