ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹരിയാനയിലെ ബഹാദൂർഗഢ് സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. സോനെപട്ടിലെ കഥുര സ്വദേശി ഹിമാനി നർവാളാ(23)ണ് കൊല്ലപ്പെട്ടത്.
അറസ്റ്റ് ചെയ്തയാളുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയ്ക്ക് ഹിമാനിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഹിമാനി തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഹരിയാനയിലെ വീട്ടിൽ വച്ചാണ് ഹിമാനിയെ കൊല്ലപ്പെടുത്തിയത്. യുവതിയുടെ മൊബെെൽ ഫോണും ആഭരണങ്ങളും പ്രതിയിൽ നിന്ന് കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. ഇന്നലെ റോഹ്‌തക് ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപമാണ് ട്രോളി ബാഗ് കണ്ടെത്തിയത്.