പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ നടപടി നേരിട്ട 33 വിദ്യാർഥികളുടെ സസ്പെൻഷൻ വിക്കി ചാൻസലർ പൈവളിച്ചതിനു പിന്നാലെ സംഭവത്തിൽ ഗവർണറുടെ ഇടപെടൽ. സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണറുടെ നിർദേശം എത്തി. സസ്പെൻഷൻ പിൻവലിച്ചതിൽ വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. വി.സിയുടെ നടപടിയിൽ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. വി.സിയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി സിദ്ധാർഥന്റെ കുടുംബം രംഗത്തെത്തി. സംസ്ഥാന സർക്കാർ വഞ്ചിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചെന്നും സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. വിദ്യാർഥികൾക്കെതിരായ നടപടി റദ്ദാക്കൽ പ്രതീക്ഷിച്ചതാണെന്നും മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് കുടുംബത്തിന്റെ വാ മൂടിക്കെട്ടാനാണെന്നും ജയപ്രകാശ് ആരോപിച്ചു.
ആന്റി റാഗിങ് കമ്മിറ്റി നടപടി എടുത്ത സീനിയർ ബാച്ചിലെ രണ്ടു പേരുൾപ്പെടെ 33 വിദ്യാർഥികളെ കഴിഞ്ഞ ദിവസം വൈസ് ചാൻസിലർ തിരിച്ചെടുത്തിരുന്നു. ഇതിനെതിരെയാണ് സിദ്ധാർഥന്റെ കുടുംബം രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സമരമിരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.