തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സ്ഥലത്ത് ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ദേഷ്യപ്പെട്ട് സുരേഷ് ഗോപി. ബൂത്ത് ഏജന്റ് മാർ ഉൾപ്പെടെയുള്ള പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷോഭിച്ചു. കോളനിയിലെ ആദിവാസികൾ ഉൾപ്പെടെ രാവിലെ തേൻ പോയ സമയത്താണ് സുരേഷ് ഗോപി വോട്ട് തേടി ശാസ്താം പൂവം ആദിവാസി കോളനിയിലെത്തിയത്. എന്നാൽ ആളുകൾ ഇല്ലായിരുന്നു. ഇതോടെ അദ്ദേഹം പ്രവർത്തകരോട് ദേഷ്യപ്പെട്ടു.
” അടുപ്പിക്കാത്ത സ്ഥലത്തേക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എനിക്ക് വോട്ട് മേടിച്ച് തരാൻ ആണെങ്കിൽ വോട്ട് ചെയ്യുന്ന പൗരൻ ഇവിടെ ഉണ്ടാകണം. ബൂത്തുകാർ ഇത് മനസ്സിലാക്കണം. നമ്മൾ യുദ്ധത്തിന് അല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാൻ ആണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം. എനിക്ക് ഒരു താൽപര്യവുമില്ല ഭയങ്കര കഷ്ടമാണിത് കേട്ടോ”. സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.
Read Also: കട്ടപ്പനയിലെ നരബലി ഇരട്ടക്കൊല: പോലീസിന് മുന്നിൽ സമ്മതിച്ച് പ്രതികളിലൊരാൾ