ഉദ്യോഗസ്ഥന് നേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയ്ക്ക് ഒരു മാസത്തെ തടവ്
മുംബൈ: ദേശീയ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥനുമേൽ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണയ്ക്ക് ഒരുമാസത്തെ തടവുശിക്ഷ വിധിച്ചു. ജനപ്രതിനിധികൾക്ക് നിയമം കയ്യിലെടുക്കാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
2019-ൽ മുംബൈ–ഗോവ ദേശീയപാതയുടെ മോശം നിലക്കെതിരെ നടന്ന സമരത്തിനിടെ എൻ.എച്ച്.എ.ഐ എൻജിനിയറായ പ്രകാശ് ഷെഡേക്കറിനെതിരെ ചെളി എറിഞ്ഞതാണ് കേസിന്റെ ആധാരം. അന്നത്തെ കോൺഗ്രസ് നേതാവായിരുന്ന നിതീഷ് റാണ പിന്നീട് ബി.ജെ.പി നേതാവായി.
കലാപം സൃഷ്ടിക്കൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഉൾപ്പെടെ റാണയടക്കമുള്ള 30 പേർക്ക് എതിരെ കേസെടുത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടു. സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് നിതീഷ് റാണയെ മാത്രം കുറ്റക്കാരനാക്കി ശിക്ഷ വിധിച്ചു.
അതേസമയം, വിധി നടപ്പാക്കൽ താൽക്കാലികമായി നിർത്തിവെച്ച് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ കോടതി സമയം അനുവദിച്ചിട്ടുണ്ട്.
English Summary
Maharashtra Fisheries Minister Nitesh Rane was sentenced to one month in jail for throwing mud at an NHAI official during a 2019 protest over poor highway conditions. The court stated that public representatives cannot take the law into their own hands. The sentence has been temporarily stayed, allowing him time to appeal.








