വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം
തിരുവനന്തപുരം: വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ് ലഭിച്ചു.
അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന്, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പൊലീസ് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സംഭവത്തിന് ശേഷം എടുത്ത രക്തസാമ്പിളിന്റെ പരിശോധനാഫലം രണ്ട് മാസത്തിന് ശേഷമാണ് ലഭിച്ചത്. ഇതിൽ നടൻ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായി.
വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് ഫെബ്രുവരി 5-ന് രാത്രിയായിരുന്നു സംഭവം. മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു.
ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ
അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. പിന്നീട് വാർത്തയായതോടെ, പിറ്റേദിവസം അദ്ദേഹം നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് തെറ്റാണെന്നും, അത് പേടി കൊണ്ടാണെന്നും മണിയൻപിള്ള രാജു പ്രതികരിച്ചു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
English Summary:
Actor Maniyanpilla Raju has been cleared of drunk driving charges in a Kerala accident case after scientific test results confirmed that he was not under the influence of alcohol at the time of the incident. The findings came nearly two months after the accident, leading police to drop the allegation in their report to the court. The case had drawn attention earlier as the actor had initially left the scene, later stating that he panicked, while CCTV visuals also indicated that the vehicle was not speeding.









