റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ്
മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. കംചത്കയിലാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകി.
ഭൂകമ്പത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഭൂമിയുടെ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ് കംചത്ക. ഈ വർഷം ജൂലൈയിൽ 8.8 തീവ്രതയുള്ള ഭൂകമ്പം ഇവിടെയുണ്ടായിരുന്നു. റഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു.
ഭൂകമ്പത്തെ തുടർന്ന് റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സൂനാമിയും എത്തിയിരുന്നു. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സൂനാമി തിരകൾ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. 2011ല്‍ ജപ്പാനിൽ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകർന്നിരുന്നു.
റാസൽഖൈമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക്
റാസൽഖൈമയിലെ വാദി എസ്‌ഫിതയിൽ വെള്ളിയാഴ്ച (സെപ്റ്റംബർ 12) പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വലിയ ദുരന്തമുണ്ടായി.
റാസൽഖൈമ നഗരത്തിൽ നിന്ന് 96 കിലോമീറ്റർ തെക്കായി നടന്ന ഈ സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും 40 വയസ്സുള്ള ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റുകയും ചെയ്തു.
ഇവരുടെ ശരീരത്തിന്റെ ഭൂരിഭാഗവും രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റ നിലയിലാണ്. ഇപ്പോൾ ഗുരുതരാവസ്ഥയിൽ ഷെയ്ഖ് ഖലീഫ സ്പെഷാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ശസ്ത്രക്രിയകൾക്ക് വിധേയയാകുകയാണ്.
ആദ്യം പരുക്കേറ്റവരെ ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകളുടെ ഗുരുത്വം കാരണം പിന്നാലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുടുംബാംഗങ്ങൾ അപകടസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായതായി വീട്ടുടമ മുസബഹ് മുഹമ്മദ് അൽ ലൈലി പറഞ്ഞു.
സ്ഫോടനത്തിന്റെ ശക്തിയിൽ അടുക്കളയുടെ വാതിൽ ഏകദേശം 50 മീറ്റർ അകലേക്ക് തെറിച്ചു. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും ഫ്രിഡ്ജും തകർന്നു.
പ്ലാസ്റ്റിക് സീലിംഗ് പൊളിഞ്ഞ് ഫാനുകളും ഉപകരണങ്ങളും എല്ലാം ചിതറിനിന്നു. “അതൊരു സാധാരണ തീപിടിത്തമല്ലായിരുന്നു, വീടിന്റെ മുഴുവൻ ഭാഗവും തകർന്നുപോയി,” അൽ ലൈലി പറഞ്ഞു.
സംഭവ വിവരം ലഭിച്ചതോടെ റാസൽഖൈമ പൊലീസും സിവിൽ ഡിഫൻസിലെ ഫയർ ഇൻവെസ്റ്റിഗേഷൻ വിദഗ്ധരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും അന്വേഷണവും ആരംഭിച്ചു.
പതിവുപോലെ വെള്ളിയാഴ്ച കുടുംബം അന്തരിച്ച പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നതെന്നും, സന്ധ്യാസമയത്ത് താനും സഹോദരിയും പുറത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആദ്യം ഞങ്ങൾ കേട്ട ശബ്ദം വാതിൽ അടച്ചതാണെന്ന് കരുതിയിരുന്നു. പക്ഷേ ഉടൻ വീട്ടുജോലിക്കാരി ‘തീ, തീ’ എന്ന് നിലവിളിക്കുന്നത് കേട്ടപ്പോൾ ഓടിച്ചെന്ന് നോക്കിയപ്പോൾ വീട് തകർന്നുകിടക്കുകയായിരുന്നു,
” അൽ ലൈലി ഓർത്തെടുത്തു. എലിയുടെ കരണ്ടിനെത്തുടർന്ന് ഗ്യാസ് സിലിണ്ടറിന്റെ ട്യൂബിൽ ഉണ്ടായ ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചോർച്ച മൂലം തീപിടിത്തവും തുടർന്ന് പൊട്ടിത്തെറിയും ഉണ്ടായതായും അവർ സ്ഥിരീകരിച്ചു.
Summary: A massive earthquake measuring 7.8 magnitude struck Russia’s Kamchatka region, prompting authorities to issue a tsunami warning.