web analytics

ആശുപത്രിക്കും ഡോക്ടർക്കും എതിരെ പരാതി

ആശുപത്രിക്കും ഡോക്ടർക്കും എതിരെ പരാതി

കൊച്ചി: ശസ്ത്രക്രിയയെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ

ആൽഫാ ഇഎൻടി ഹെഡ് ആൻഡ് നെക്ക് റിസർച്ച്‌ സെന്ററിനും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും എതിരെ പരാതി.

കലൂർ ദേശാഭിമാനി റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ചെവിയിലെ പഴുപ്പ് നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ വെണ്ണല

ചേലപ്പറമ്പ് വീട്ടിൽ സി.ബി. അബിയുടെ മകൻ ബദ്രിനാഥ് (4) ആണ് ജൂൺ 3-ന് മരിച്ചത്.

കുട്ടിക്ക് ചെവിയിലെ പഴുപ്പ് നീക്കംചെയ്യാൻ മേയ് 15-ന് ഓപ്പറേഷൻ നടത്തിയിരുന്നു.

തുടർ പരിശോധനയ്ക്കായി എത്തിയപ്പോൾ അഡ്നോയിഡ് ഗ്ലാൻഡിന് തകരാറുണ്ടെന്നു പറഞ്ഞു.

ചെവിക്കുപിന്നിൽ അസ്ഥിയിൽ മാംസം പിടിക്കുന്നുണ്ടെന്നും രണ്ടും ഓപ്പറേഷനിലൂടെ നീക്കണമെന്നും

നിർദേശിച്ചുവെന്ന് കുട്ടിയുടെ പിതാവും ചുമട്ടുതൊഴിലാളിയുമായ സി.ബി. അബി പറഞ്ഞു.

ഓപ്പറേഷനുവേണ്ടി ജൂൺ 2-ന് കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

3-ന് ഓപ്പറേഷന് വിധേയനായ കുട്ടിയെ അന്ന് ഉച്ചകഴിഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക്

മാതാപിതാക്കളെ അറിയിക്കാതെ മാറ്റിയെന്നും അബി ആരോപിക്കുന്നു.

അവിടെയെത്തിയപ്പോൾത്തന്നെ കുട്ടിയെ ഐസിയുവിലാക്കി.

വൈകീട്ട് 5.30-ഓടെ കുട്ടി മരിച്ചതായി ഡോക്ടർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

അനസ്തേഷ്യ നൽകിയതിലുള്ള പിഴവും ചികിത്സാ പിഴവുമാണ് കുട്ടിയുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി

കൊച്ചി നഗരസഭ കൗൺസിലർ ആർ. രതീഷ് എറണാകുളം നോർത്ത് പോലീസിൽ

പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു.

ഈ സംഭവത്തിൽ അധികൃതർക്ക് പരാതി നൽകിയതായി ആക്ഷൻ കൗൺസിൽ

ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടി മരിക്കാനിടയായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമാണെന്ന്

ആക്ഷൻ കൗൺസിൽ ചെയർമാൻ ആർ. രതീഷ്,

കൺവീനർ കെ.ടി. സാജൻ, കെ.പി. ആൽബർട്ട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍

ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്.

തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് ചികിത്സാപിഴവിനെ തുടർന്ന് തിങ്കളാഴ്ച മരിച്ചത്.

ബിജുവിന്റെ സഹോദരന്‍ ബിനു (44) നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

നടുവേദനയെ തുടര്‍ന്നാണ് ബിജു കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടായെന്നും ഇത് മരണത്തിലേക്ക്

നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക്

ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു നടുവേദനയുടെ കാരണം.

വിദഗ്ധ ചികിത്സക്കായി ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍

ജൂണ്‍ 25ാം തീയതി എത്തുകയും ന്യൂറോ സര്‍ജന്‍ മനോജിനെ കാണുകയും ഓപ്പറേഷന്‍

നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

27ാം തീയതിയാണ് ബിജുവിന് കീഹോള്‍ സര്‍ജറി നടത്തുന്നത്. അന്ന് രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി.

എന്നാല്‍ വയറുവേദയുള്ളതായി സഹോദരന്‍ പറഞ്ഞെന്നും വയര്‍

വീര്‍ത്തിരിക്കുന്നതും കണ്ടുവെന്നും സഹോദരന്‍ ബിനു പറയുന്നു.

തുടര്‍ന്ന് ഗ്യാസ്‌ട്രോയുടെ ഡോക്ടര്‍ പരിശോധിച്ചശേഷം ഗ്യാസിനുള്ള മരുന്ന് നല്‍കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം രാവിലെ മനോജ് വന്ന് ഗ്യാസ് ഉള്ളതിനാല്‍ നടക്കാന്‍

പറഞ്ഞെങ്കിലും ബിജു തളര്‍ന്ന് വീഴുകയായിരുന്നു.

പിന്നീട്പരിശോധനയില്‍ ബിപി കുറഞ്ഞതാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്.

മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. 28-ാം തീയതി വീണ്ടും മറ്റൊരു ശസ്ത്രക്രിയ നടത്തി.

ഹീമോഗ്ലോബിന്‍ കുറവായതിനെ തുടര്‍ന്നും വൃക്കകളുടെ പ്രവര്‍ത്തനം മോശമായതിനാലും

ഡയാലിസിസ് ആരംഭിക്കുകയും ബിജു ഇന്നലെ മരിച്ചുവെന്നുമാണ് കുടുംബം പറയുന്നത്.

നിയമപരമായി നീങ്ങിക്കോളുവെന്നും നഷ്ടപരിഹാരം തരാന്‍ തയ്യാറല്ലെന്നും

ആശുപത്രി അധികൃതര്‍ പറഞ്ഞതായാണ് വിവരം.

ENGLISH SUMMARY:

A complaint has been filed against the Alpha ENT Head and Neck Research Centre and the doctor who performed the surgery, following the death of a four-year-old child after the procedure.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

അഭിഷേക് ശർമ്മയ്ക്ക് ‘ഡക്ക്’ പെരുമഴ; സഹോദരിക്കെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ ട്രോളന്മാർ

അഭിഷേക് ശർമ്മയ്ക്ക് 'ഡക്ക്' പെരുമഴ; സഹോദരിക്കെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ ട്രോളന്മാർ അഭിഷേക്...

ആരോഗ്യമന്ത്രിയുടെ വീട്ടിൽ കത്രികയും റീത്തും! സുരക്ഷാക്കോട്ട തകർത്ത് യൂത്ത് കോൺഗ്രസ്; തലസ്ഥാനത്ത് വൻ സംഘർഷം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യവകുപ്പ് തീർത്തും പരാജയപ്പെട്ടുവെന്നും മന്ത്രി വീണാ ജോർജ് രാജി...

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽഉപരിപഠനത്തിനായി ലണ്ടനിലെത്തിയ കൊല്ലം സ്വദേശിയായ...

100 കോടി അടിച്ചാൽ 100 കോടിയും നിർമ്മാതാവിനുള്ളതാണോ? മലയാള സിനിമയുടെ വരുമാനക്കണക്കുകളിലെ ‘ട്വിസ്റ്റ്’ വെളിപ്പെടുത്തി വിജയ് ബാബു

100 കോടി അടിച്ചാൽ 100 കോടിയും നിർമ്മാതാവിനുള്ളതാണോ? മലയാള സിനിമയുടെ വരുമാനക്കണക്കുകളിലെ...

പണം പോയ ശേഷം സങ്കടപ്പെട്ടിട്ട് കാര്യമില്ല! കൊച്ചി മെട്രോയുടെ പേരിലുള്ള തൊഴിൽ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടോ?

പണം പോയ ശേഷം സങ്കടപ്പെട്ടിട്ട് കാര്യമില്ല! കൊച്ചി മെട്രോയുടെ പേരിലുള്ള തൊഴിൽ...

33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റു: ദമ്പതികൾക്ക് വധശിക്ഷ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ രാജ്യാന്തര തലത്തിൽ പ്രവർത്തിച്ചിരുന്ന വൻ പീഡന പരമ്പരയുടെ...

Related Articles

Popular Categories

spot_imgspot_img