ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ വലിയ ഇരുമ്പുപെട്ടി അടിഞ്ഞു.
ഇന്നലെ രാവിലെ കടലില്‍ കുളിക്കാന്‍ പോയവരാണ് തീരത്തോട് ചേര്‍ന്ന് പെട്ടി കണ്ടത്. ഇത് നാട്ടുകാരില്‍ കൗതുകവും ആശങ്കയുമുണര്‍ത്തി.
ഏകദേശം ഒരു മീറ്ററിലധികം നീളവും വീതിയുമുള്ള ഇരുമ്പുപെട്ടിക്ക് അത്യാവശ്യം ഭാരമുണ്ടായിരുന്നതായി ദുക്സാക്ഷികൾ പറയുന്നു.
പെട്ടിയുടെ ഒരു ഭാഗം ദ്രവിച്ച നിലയിലായിരുന്നു. അടപ്പ് തുറന്നു പരിശോധിച്ചപ്പോള്‍ അതിനകത്ത് തുരുമ്പിച്ച നിലയിലുള്ള നിരവധി മെറ്റല്‍ ലിങ്കുകള്‍ കണ്ടെത്തി.
എന്നാൽ ഇവ എന്തിനുപയോഗിക്കുന്നതാണെന്ന് വ്യക്തമല്ല. പിന്നീട് സ്ഥലത്തെത്തിയ തീരദേശ പോലീസ് പെട്ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെട്ടിയുടെ ഉറവിടം കണ്ടെത്താനും അതിലുള്ള മെറ്റല്‍ ലിങ്കുകള്‍ എന്തിനുപയോഗിക്കുന്നതാണെന്ന് തിരിച്ചറിയാനും അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
സമീപകാലത്ത് ഇത്തരം ദുരൂഹവസ്തുക്കള്‍ തീരത്തടിയുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാൽപെട്ടിയില്‍ സ്‌ഫോടകവസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
കൂടുതല്‍ പരിശോധനകള്‍ക്കായി ഇത് വിദഗ്ദ്ധര്‍ക്ക് കൈമാറുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.