web analytics

സ്വകാര്യ കമ്പനിയുടെ പേരിൽ വായ്പ എടുത്തു മുങ്ങി; 40 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

ഡൽഹി: വ്യാജ രസീതുകൾ ഹാജരാക്കി സ്വകാര്യ കമ്പനിയുടെ പേരിൽ വായ്പ എടുത്തു മുങ്ങിയ പ്രതി 40 വർഷങ്ങൾക്ക് ശേഷം പിടിയിൽ.

തട്ടിപ്പ് കേസിൽ നാല് പതിറ്റാണ്ടിലേറെയായി സിബിഐ തിരഞ്ഞ പ്രതിയാണ് ഇപ്പോൾ പിടിയിലായത്.

വടക്കൻ ഡൽഹിയിലെ രോഹിണിയിൽ നിന്നാണ് സതീഷ് അറസ്റ്റിലായത്. 1985-ൽ 5.69 ലക്ഷം രൂപയുടെ ബാങ്ക് ഓഫ് ഇന്ത്യ തട്ടിപ്പു കേസിൽ അഞ്ച് വർഷം തടവിന് വിധിക്കപ്പെട്ട സതീഷ് കുമാർ ആനന്ദ് നാല് പതിറ്റാണ്ടുകളായി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നടക്കുകയായിരുന്നു.

കമ്പനിയുടെ പേരിൽ 5.69 ലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു സതീഷ്. 1978-ൽ സിബിഐ ഏറ്റെടുത്ത കേസിൽ മൂന്ന് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അന്വേഷണത്തിന് ശേഷം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 2009 നവംബർ 30-ന് കോടതി അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ആനന്ദിന്റെ മകന്റെ പേരിലുള്ള മൊബൈൽ നമ്പർ ലഭിച്ചപ്പോഴാണ് സിബിഐക്ക് ഇയാളെ കണ്ടെത്താനായത്.

വർഷങ്ങളായി ഒളിവു ജീവിതം നയിക്കുന്ന ഇയാൾ ഡൽഹിയിലും യു.പിയിലാണ് താമസിച്ചിരുന്നത്. ഇയാളെ ഡെറാഡൂണിലേ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.

English Summary :

The accused, who had taken a loan in the name of a private company using fake receipts and then absconded, has been arrested after 40 years.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img