കോഴിക്കോട് രണ്ടിടങ്ങളിൽ പാമ്പുകടി; വീട്ടുമുറ്റത്ത് യുവതിയടക്കം രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റ് യുവതിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു.
താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് സ്വദേശിനി ശിൽപ്പ (20)യ്ക്കാണ് പാമ്പുകടിയേറ്റത്. രാത്രി ഏകദേശം 7.30-ഓടെ വീട്ടുമുറ്റത്ത് കൈ കഴുകാൻ ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപത്തുവെച്ചാണ് സംഭവം.
ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അയർലൻഡിൽ നിന്ന് നാട്ടിലെത്തിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു
ഉള്ളിയേരി പുതിയോട്ടിൽ സുധീഷ് (42)നും വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിനിടെയാണ് സംഭവം.
സുധീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്ത ചൂടിനെ തുടർന്ന് പ്രദേശങ്ങളിൽ പാമ്പ് ശല്യം കൂടുന്നതായി നാട്ടുകാർ പറയുന്നു. വീടുകളുടെ പരിസരങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
English Summary:
Two people, including a young woman, were bitten by snakes in separate incidents in Kozhikode, both occurring near their homes. The victims sustained the bites while stepping out into their courtyards, highlighting the growing risk in residential areas. They were initially given first aid at nearby hospitals and were later shifted to a medical college hospital for advanced treatment. The incidents have raised concerns among residents, especially as snake sightings have increased in the region amid rising temperatures








