അതിർത്തി കടന്നെത്തുന്നത് കൊലയാളി വാഹനങ്ങൾ

അതിർത്തി കടന്നെത്തുന്നത് കൊലയാളി വാഹനങ്ങൾ

IDUKKI: ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റേയും നേതൃത്വത്തിൽ പരിശോധനകൾ കർശനമാകുമ്പോഴും തമിഴാനാട്ടിൽ നിന്നും ഫിറ്റ്നസും വേണ്ടത്ര രേഖകളുമില്ലാതെ തോട്ടം തൊഴിലാളികളുമായി വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നു.

ഏതാനും നാളുകളായി ഹൈറേഞ്ചിന്റെ വിവിധയിടങ്ങളിൽ വാഹന പരിശോധനകളും അമിത പിഴയീടാക്കലിനെതിരേ ഡ്രൈവർമാരുടെ യൂണിയനുകളുടേയും പ്രതിഷേധങ്ങളും ശക്തമാണ്.

എന്നാൽ തൊഴിലാളികളേ കുത്തിനിറച്ച് കമ്പംമെട്ട് അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങളിൽ വേണ്ടത്ര പരിശോധന നടത്താൻ നടപടിയില്ല. അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ മാത്രമാണ് ഏതാനും ദിവസം പേരിന് പരിശോധനകൾ നടക്കുക.

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

രജിസ്ട്രേഷൻ രേഖകളിൽ അനുവദിച്ചതിന്റെ ഇരട്ടിയിൽ അധികം അളുകളേ കുത്തി നിറച്ചാണ് വാഹനങ്ങൾ തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്നെത്തുന്നത്. കാലഹരണപ്പെട്ട വാഹനങ്ങൾ അമിത വേഗതയിലാണ് സഞ്ചരിയ്ക്കുന്നത്.

അതിർത്തി കടന്നെത്തുന്ന പല വാഹനങ്ങൾക്കും ആവശ്യമായ രജിസ്ട്രേഷൻ രേഖകളോ ഇൻഷുറൻസോ ഉണ്ടാവാറില്ല. ഇത്തരം വാഹനങ്ങൾ അപകടത്തിൽപെട്ടാൽ വാഹനങ്ങളിലുള്ളവർക്കും എതിരേ വരുന്ന വാഹനത്തിലേ യാത്രക്കാർക്കും ഇന്ഷുറൻസ് പരിരക്ഷയും ലഭിയ്ക്കില്ല.

നിരോധിത കീടനാശിനികളും പുകയില ഉത്പന്നങ്ങളും ഇത്തരം വാഹനങ്ങളിൽ കടത്തുന്നതും പതിവാണ്. കമ്പംമെട്ട്, കുമളി , ബോഡിമെട്ട് ചെക്കുപോസ്റ്റുകൾ കടന്നാണ് ഇത്തരം വാഹനങ്ങൾ ഇടുക്കി ജില്ലയിലേക്ക് എത്തുന്നത്.

മോട്ടോർ വാഹന വകുപ്പും കമ്പംമെട്ട് പോലീസും തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളിൽ പരിശോധനകൾ നടത്താറുണ്ടെങ്കിലും പരിശോധന കണ്ടാൽ വാഹനങ്ങൾ മറ്റു വഴികളിലൂടെ രക്ഷപെടും.

കമ്പംമെട്ട് ജങ്ങ്ഷനിൽ പരിശോധന നടന്നാൽ വാഹനങ്ങൾ നെടുങ്കണ്ടം റോഡിൽലേയ്ക്ക് തിരിഞ്ഞ് എട്ടേക്കർ കുരിശുപള്ളി ജംങ്ങ്ഷൻ വഴി പോകും.

ഹോസ്പിറ്റൽ ജങ്ങ്ഷനിൽ പരിശോധന നടന്നാൽ സെമിത്തേരി റോഡിലൂടെ ഏട്ടേക്കറിലെത്തി വാഹനങ്ങൾ ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലേയ്ക്ക് തിരിഞ്ഞുപോകും.

ഇതോടെ പരിശോധനയുടെ തുടക്കത്തിൽ എത്തുന്ന ഏതാനും വാഹനങ്ങൾ മാത്രമാണ് അധികൃതരുടെ കണ്ണിൽപെടുക. പരിശോധനാ സംഘങ്ങളിൽ കൂട്ടമായെത്തുന്ന വാഹനങ്ങൾ പരിശോധിയ്ക്കാൻ ആവശ്യത്തിന് അംഗബലം ഉണ്ടാവാത്തതിനാൽ വാഹനങ്ങളുടെ രേഖകൾ വിശദമായി പരിശോധിയ്ക്കാറില്ല.

ചൊവ്വാഴ്ച തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് ബൈക്കിൽ ഇടിച്ചാണ് രണ്ടു യുവാക്കൾ മരിച്ചത്. അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്.

അണക്കര ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപം സമീപം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെയായിരുന്നു സംഭവം.

ചെല്ലാർകോവിൽ ഭാഗത്ത് ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ് എതിരെ വന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് തെറിച്ച് വീണു. ഉടൻതന്നെ ഇരുവരെയും ആംബുലൻസിൽ പുറ്റടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുഹൃത്തുക്കളായ ഇരുവരും പ്‌ളസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു സംവിധാനമായി കാണാനാകില്ലെന്ന് കോടതി അറിയിച്ചു.

ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കൾക്കുള്ളതാണെന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഹർജിയിലാണ് നടപടി…Read More

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും

കുറ്റ‍്യാടി: കുറ്റ‍്യാടിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ രജിസ്റ്റർ ചെയ്തത് മൂന്ന് പീഡനക്കേസുകൾ.

സ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി ലൈം​ഗിക പീഡനത്തിനരയാക്കിയതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രണ്ട് ആൺകുട്ടികളും ഇവരുടെ സുഹൃത്തായ ഒരു പെണ്‍കുട്ടിയും പീഡനത്തിന് ഇരയായതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം…Read More

Summary: Despite strict inspections led by the Motor Vehicles Department and the police at various checkpoints in Highrange, vehicles carrying plantation workers continue to enter from Tamil Nadu without proper fitness certification or necessary documents.

spot_imgspot_img
spot_imgspot_img

Latest news

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

Other news

ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി

ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക്...

സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ ന്യൂഡൽഹി: അന്താരാഷ്ട്ര സർവീസുകൾ 15...

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട്

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട് വെല്ലിം​ഗ്ടൺ: പുതിയ വിസ നയം പ്രഖ്യാപിച്ച്...

ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല

ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന്...

ഗുരുതര ആരോപണങ്ങളുമായി രാജ്ഭവൻ

ഗുരുതര ആരോപണങ്ങളുമായി രാജ്ഭവൻ തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന നടത്തിയതിൽ...

പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ

പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ പത്തനംതിട്ട: പത്തനംതിട്ടയിലെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ വൻ...

Related Articles

Popular Categories

spot_imgspot_img