web analytics

ഭർത്താവും 2 മക്കളുടെ അമ്മയുമായ പെരുമ്പാവൂർ സ്വദേശിനിക്ക് ക്ലീനിങ് ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്…തൃശൂരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന 25കാരി കുടുംബത്തിന്റെ കടം തീർക്കാനാണ് വിദേശജോലിക്കു ശ്രമിച്ചത്.. അജ്മാനിലെത്തിയ രണ്ട് മലയാളി വനിതകള്‍ തിരികെ നാട്ടിലെത്താന്‍ സഹായം തേടുന്നു

മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് അജ്മാനിലെത്തിച്ച രണ്ട് മലയാളി വനിതകള്‍ തിരികെ നാട്ടിലെത്താന്‍ സഹായം തേ
ടുന്നു. ഏജന്റ് മുഖേനയാണ് ഇവര്‍ വിദേശത്തെത്തിയത്.

പാലാ, പെരുമ്പാവൂര്‍ സ്വദേശികളായ ഇവരെ അജ്മാനിലെത്തിയ ശേഷം ജോലിയൊ ശമ്പളമോ നല്‍കാതെ ഒരു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മാന്‍പവര്‍ സപ്ലൈ കമ്പനി നടത്തുന്ന സുജ,സന്തോഷ് എന്നിവര്‍ ഇരുവരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ഇവരില്‍ നിന്നും രക്ഷപ്പെട്ട് പുറത്ത് വന്ന സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് സര്‍ട്ടിഫിക്കറ്റുകളോ എടുത്ത് കൊണ്ട് വരാന്‍ കഴിഞ്ഞില്ല. അതിനാല്‍ത്തന്നെ നാട്ടിലെത്താന്‍ കഴിയാതെ മണലാരണ്യത്തില്‍ അകപ്പെട്ട് കിടക്കുകയാണ് ഇവര്‍.

ഒരു താലക്കാലിക അഭയകേന്ദ്രം കണ്ടെത്തിയ ഇവരെ പൊതുമാപ്പിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലൈല അബൂബക്കര്‍ എന്ന സാമൂഹിക പ്രവര്‍ത്തക.

ഇവരെക്കൂടാതെ പുറത്ത് കടക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന മറ്റ് 8 മലയാളി വനിതകള്‍ കൂടി സുജയുടെയും സന്തോഷിന്റെയും തടവിലുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

കുടുംബ പ്രാരാബ്ദം മൂലം ജോലിക്കായി വിദേശത്തേക്ക് വന്നവരാണ് ഭൂരിഭാഗവും. നോര്‍ക്കയും ഇന്ത്യന്‍ കോണ്‍സുലേറ്റും സംഭവത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

തൃശൂരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന 25കാരി കുടുംബത്തിന്റെ കടം തീർക്കാനാണ് വിദേശജോലിക്കു ശ്രമിച്ചത്. കുവൈത്തിൽ ജോലി ചെയ്യുന്ന തുഷാര എന്ന നഴ്സ് എറണാകുളത്തുള്ള ഏജന്റ് ജോയിയെ പരിചയപ്പെടുത്തി.

തുഷാര 15,000 രൂപ ഈടാക്കിയിരുന്നു. ഹോം നഴ്സാണ് ജോലിയെന്നും സൗജന്യ താമസത്തിനും ഭക്ഷണത്തിനും പുറമേ 2500 ദിർഹം ശമ്പളം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.

അജ്മാനിലെ താമസസ്ഥലത്ത് എത്തിയപ്പോൾ 1800 ദിർഹമേ നൽകൂവെന്നായി. കുടുംബ പ്രാരാബ്ധം മൂലം അതു സമ്മതിച്ചു. സ്വദേശിയുടെ വീട്ടിൽ പ്രായമായ സ്ത്രീയെ നോക്കുകയായിരുന്നു ജോലി.

രണ്ടര മാസമായപ്പോഴേക്കും അവർ മരിച്ചതോടെ ജോലി തീർന്ന് കമ്പനി താമസ സ്ഥലത്തു തിരിച്ചെത്തി. മറ്റൊരു ജോലി തരപ്പെടുത്തി തന്നില്ലെങ്കിൽ നാട്ടിലേക്കി തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടു. ഇതോടെ മോശമായി ചിത്രീകരിച്ച് അപമാനിക്കുകയായിരുന്നുവെന്ന് ബിഎസ്‌സി ബിരുദധാരി പറഞ്ഞു.

അവിവാഹിതയായ യുവതി ഇതിനെ ചോദ്യം ചെയ്തതോടെ കള്ളക്കേസിൽ കരിമ്പട്ടികയിൽ പെടുത്തി ജയിലിലാക്കുമെന്നായിരുന്നു ഭീഷണി. തിരിച്ചയയ്ക്കണമെങ്കിൽ രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.

ഭർത്താവും 2 മക്കളുടെ അമ്മയുമായ പെരുമ്പാവൂർ സ്വദേശിനിക്ക് ക്ലീനിങ് ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ആൻസി എന്ന യുവതിയാണ് ഇവർക്ക് ഏജന്റ് ജോയിയെ പരിചയപ്പെടുത്തിയത്. താമസം, ഭക്ഷണം, വൈഫൈ എന്നിവയ്ക്കു പുറമേ 1200 ദിർഹം ശമ്പളമായിരുന്നു 29കാരിക്കു വാഗ്ദാനം ചെയ്തത്.

സന്ദർശക വീസയിൽ ഇവിടെ എത്തിച്ച് ഒരു മാസത്തിലേറെയായിട്ടും ജോലി നൽകിയില്ല. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുറച്ചകലെയുള്ള ഇവരുടെ ഓഫിസിൽ കൊണ്ടു ചെന്ന് ഇരുത്തും. ജോലിക്കാരെ ആവശ്യപ്പെട്ട് വരുന്നവരെ കാണിക്കുമെങ്കിലും തൊഴിൽ കിട്ടിയില്ല.

പിന്നീട് റൂമിലെത്തിച്ച് പൂട്ടിയിടും. 3 നേരവും കുറേശെ ഭക്ഷണം തരും. ബാഗും ഫോണുമെല്ലാം പരിശോധിക്കും. നിറയെ ക്യാമറ ഘടിപ്പിച്ച റൂമിൽ സ്വകാര്യത സംരക്ഷിക്കാനാവില്ലെന്നും കുളിമുറിയിലേക്കു വരെ ക്യാമറ തിരിച്ചുവച്ച് സദാസമയം സന്തോഷ് ക്യാമറയിൽ നോക്കിയിരിക്കുമെന്നും ആരോപിച്ചു.

ഇത്യോപ്യക്കാരുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി എന്നാണ് ഇവരോട് പറഞ്ഞിരിക്കുന്നത്. ഈ മുറിയിൽ പ്രതികരണ ശേഷി നഷ്ടപ്പെട്ട 8 മലയാളി വനിതകൾ കൂടിയുണ്ടെന്നും ഇവർ പറയുന്നു. ഇവർ പലയിടങ്ങളിലും പോയി ജോലി ചെയ്തുവരുന്നുണ്ടെങ്കിലും ശമ്പളം ഏജന്റാണ് കൈപ്പറ്റുന്നതെന്നും അറിയുന്നു. നേരത്തെ ഇവിടെനിന്ന് രക്ഷപ്പെട്ട മറ്റൊരു യുവതിയുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് ചാടിരക്ഷപ്പെടാൻ ഇവർക്കു ധൈര്യമായത്. നോർക്കയും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് പാസ്പോർട്ടും സർട്ടിഫിക്കറ്റും രേഖകളും വീണ്ടെടുത്ത് നാട്ടിലേക്കു അയയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.”

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

Related Articles

Popular Categories

spot_imgspot_img