ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാരാംഗം രംഗത്ത്
ഡൽഹി: ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം രാജ രാജ വർമ്മ രംഗത്ത്.
യുവതിപ്രവേശന വിഷയത്തിൽ പണ്ഡിതരുടെ അഭിപ്രായം സർക്കാർ തേടേണ്ടത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് കോടതിയിൽ ഉയർന്നത്.
രാജരാജ വർമ്മയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. രാധാകൃഷ്ണൻ, സർക്കാരിന്റെ നിലപാടിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി.
മകരജ്യോതി കേസിൽ വിശ്വാസകാര്യങ്ങളിൽ ഇടപെടില്ലെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും, ശബരിമല വിഷയത്തിൽ അതേ നിലപാട് പാലിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു.
സർക്കാരിന്റെ ചില നടപടികൾ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അഭിഭാഷകൻ ആരോപിച്ചു.
ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽ തെറിച്ചുവീണു; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം
അതേസമയം, മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ അഭിഭാഷകൻ, പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശന നിയന്ത്രണമില്ലെന്നും, എന്നാൽ അവിടെ നമസ്കരിക്കൽ നിർബന്ധമല്ലെന്നും കോടതിയിൽ വാദിച്ചു.
കേസിൽ വാദം തുടരുകയാണ്. ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് വാദം പൂർത്തിയാക്കേണ്ടവരുടെ പട്ടികയും പരിശോധിച്ചു.
സംസ്ഥാന സർക്കാരിന്റെ വിശദമായ വാദം വരും ദിവസങ്ങളിൽ അവതരിപ്പിക്കാനുണ്ട്.
English Summary:
A Pandalam palace member has challenged the Kerala government’s stance in the Sabarimala case, questioning why it seeks scholars’ opinions on women’s entry as arguments continue in the Supreme Court.








