ഉയർന്ന മാർക്ക് ലഭിക്കുന്നതോടെ ഉന്നത വിദ്യാഭ്യാസം ശാലകളിൽ പ്രവേശനം എളുപ്പമാകും എന്ന ധാരണയോടെ ഹയർ സെക്കൻഡറിയ്ക്ക് കേരള സിലബസിൽ പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണം കുറയുന്നു. The number of students appearing for Kerala syllabus for higher secondary is decreasing sharply:
2020 ൽ 51.65 ശതമാനം വിദ്യാർഥികൾ കേന്ദ്ര സിലബസുകളിൽ നിന്നും കേരള സിലബസിൽ എത്തിയെങ്കിൽ ഇപ്പോൾ 32 ശതമാനം വിദ്യാർഥികളാണ് ഇങ്ങനെ എത്തുന്നത്.
കോവിഡ് കാലയളവിലാണ് കേന്ദ്ര സിലബസുകളിൽ നിന്നും കേരള സിലബസിലേയ്ക്ക് വിദ്യാർഥികളുടെ ഒഴുക്ക് ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഫീസ് കുറവുള്ള സിലബസ് തിരഞ്ഞെടുക്കുകയായിരുന്നു പലരും.
എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് കീം പോലുള്ള എൻട്രൻസ് പരീക്ഷളിൽ കേരള സിലബസുകാർ പിന്നിലായി. വാരിക്കോരി മാർക്ക് നൽകി വിജയശതമാനം ഉയർത്തുന്നതും കേരള സിലബസിന്റെ നിലവാരത്തെ ബാധിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.