ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്
കൊച്ചി: മഹാവിഷ്ണു ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ് രംഗത്ത്.
സോഷ്യൽ മീഡിയയിലൂടെയാണ് അവർ പ്രതികരണം അറിയിച്ചത്.
ക്ഷേത്ര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട പരിപാടിയുടെ ഭാഗമായിരുന്നു ഭജനെന്നും, അതിൽ വിവിധരീതികളിൽ പിന്തുണ നൽകിയവർക്കുള്ള നന്ദി രേഖപ്പെടുത്തുന്നതിനായി ഗാനം ആലപിച്ചതാണെന്നും സംഘം വ്യക്തമാക്കി.
നാലുവയസ്സുകാരന് നേരെ തെരുവ് നായയുടെ ആക്രമണം; നായ ചത്ത നിലയിൽ, ആശങ്ക വ്യാപകം
അനുമതിയോടെ അവതരിപ്പിച്ച ഗാനം; ഉദ്ദേശം വേദനിപ്പിക്കൽ അല്ല
സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെയാണ് ഗാനം അവതരിപ്പിച്ചതെന്ന് അവർ പറഞ്ഞു.
ഈ പരിപാടി മുഴുവനും ഭക്തിഭാവത്തോടെയായിരുന്നു നടത്തിയത് എന്നും യാതൊരു പ്രതിഫലവും സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് നന്ദഗോവിന്ദം ഭജൻസ് വ്യക്തമാക്കി.
എന്നാൽ ഇത് ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കിൽ അത് ഹൃദയപൂർവം അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
സംഗീതം ആളുകളെ ഒന്നിപ്പിക്കുന്ന ശക്തിയാണെന്നും നന്ദിയും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഷയാണെന്നും സംഘം പറഞ്ഞു. അതാണ് ആ നിമിഷത്തിന് പിന്നിലെ ഏക ചിന്തയെന്നും അവർ വ്യക്തമാക്കി.
സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക ചര്‍ച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.
English Summary:
Nandagovindam Bhajans clarified that they sang a Christian devotional song during a temple event as a gesture of gratitude toward those who supported the programme, and they did not intend to hurt any religious sentiments. They explained that they performed the song with the consent of the organisers and the audience as part of a temple renovation event. Moreover, they emphasized that they conducted the entire programme in a spirit of devotion and unity, and they did not accept any payment. At the same time, they acknowledged that the act may have caused discomfort to some people; however, they said their only intention was to express appreciation through music and promote harmony among people.








