നാലുവയസ്സുകാരന് നേരെ തെരുവ് നായയുടെ ആക്രമണം; നായ ചത്ത നിലയിൽ, ആശങ്ക വ്യാപകം
കോഴിക്കോട്: വീടിന് പുറത്തേക്ക് അമ്മയോടൊപ്പം പോയ നാലുവയസ്സുകാരനെ തെരുവ് നായ കടിച്ചുകീറി.
കോടഞ്ചേരി നിരന്നപാറ ഉന്നതിയിൽ താമസിക്കുന്ന അരുണ്‍രാജിന്റെയും മണിമേഖലയുടെയും മകൻ അയാനിനാണ് ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അമ്മയ്‌ക്കൊപ്പം കിണറ്റിന് സമീപത്തേക്ക് പോയപ്പോഴാണ് തെരുവ് നായ പാഞ്ഞെത്തി ആക്രമിച്ചത്.
അപ്രതീക്ഷിതമായ ആക്രമണത്തിൽ കുട്ടിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
പരിസരവാസികൾ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും, ഇതിനകം തന്നെ തല, മുഖം, നെഞ്ച് എന്നിവിടങ്ങളിൽ ആഴത്തിലുള്ള കടിയേറ്റിരുന്നു.
ആദ്യം കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഗുരുതര മുറിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
20 നില കെട്ടിടത്തിൽ നിന്ന് ചാടാൻ ശ്രമം; അവസാന നിമിഷങ്ങളിൽ രക്ഷപ്പെടുത്തി യുവാവ്
നായയെ ചത്ത നിലയിൽ കണ്ടെത്തി
സംഭവത്തിന് പിന്നാലെ നായയെ ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. പിന്നീട് ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.
നായയുടെ ജഡം ജീർണിച്ച നിലയിലായതിനാൽ പരിശോധനാഫലം ലഭിക്കാൻ വൈകുമെന്ന് അധികൃതർ അറിയിച്ചു.
English Summary:
A four-year-old boy in Kozhikode suffered serious injuries after a stray dog suddenly attacked him while he was outside his house with his mother. The child sustained deep bite wounds on his head, face, and chest, so his family rushed him to nearby hospitals for urgent treatment. Meanwhile, locals later found the dog dead in the area, which further raised concerns among residents. Authorities then sent the animal’s body for post-mortem examination to check for possible health risks, and as a result, the incident has intensified fear and renewed concerns over stray dog attacks in the locality.









