ന്യൂഡല്‍ഹി: രാജ്യത്തെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ടിക്കറ്റുകളും ഭക്ഷണ-പാനീയങ്ങളുടെയും അമിതവിലയ്ക്ക് സുപ്രീംകോടതി കടുത്ത വിമര്‍ശനം രേഖപ്പെടുത്തി.
സാധാരണ പ്രേക്ഷകര്‍ക്ക് സിനിമാ അനുഭവം കയ്യിലെത്താന്‍ കഴിയാത്ത രീതിയിലാണ് നിരക്കുകള്‍ ഉയരുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ടിക്കറ്റ് നിരക്ക് ന്യായമായ രീതിയില്‍ നിശ്ചയിക്കണമെന്നും, ഭക്ഷണ-പാനീയങ്ങളുടെ വിലയും പരിഷ്കരിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മെഹ്തയും അധ്യക്ഷരായ ബെഞ്ച് നിര്‍ദേശിച്ചു.
നിലവിലെ നീക്കം തുടരുകയാണെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.
കര്‍ണാടക സര്‍ക്കാരിന്റെ മള്‍ട്ടിപ്ലക്‌സ് ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ ഉപാധികളെ ചോദ്യം ചെയ്ത് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണനയ്ക്ക് വന്നത്.
ഓരോ കുപ്പി വെള്ളത്തിനും ₹100, കാപ്പിക്ക് ₹700: കോടതിയുടെ ചോദ്യം വൈറൽ
ചർച്ചയിലുടനീളം, ‘ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപയും ഒരു കാപ്പിക്ക് 700 രൂപയുമാകുന്നത് ന്യായമാണോ?’ എന്ന കോടതിയുടെ ചോദ്യം ശ്രദ്ധേയമായി.
അതിന് മറുപടിയായി, “മുംബൈയിലെ താജ് ഹോട്ടലില്‍ ഒരു കാപ്പിക്ക് 1000 രൂപയാണ് വില” എന്നാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്ഗിയുടെ വാദം.
ഉപഭോക്താവിന് ഇഷ്ടമുള്ളതാണ് തിരഞ്ഞെടുക്കേണ്ടതെന്നും, മള്‍ട്ടിപ്ലക്‌സ് വില കൂടുതലാണെന്ന് തോന്നുന്നവര്‍ സാധാരണ തിയറ്ററുകളിലേക്ക് പോകാമെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ രാജ്യത്തെ പരമ്പരാഗത സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകള്‍ ഇപ്പോള്‍ അപൂര്‍വ്വമാണെന്നും, 200 രൂപ പരമാവധി നിരക്കായി നിശ്ചയിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാടിനോട് തങ്ങള്‍ പൊതുവേ യോജിക്കുന്നു എന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്നു പുതിയ ബുള്ളറ്റ് 650; നവംബർ 4ന് ആഗോള അരങ്ങേറ്റം
ഓഡിറ്റ്-ട്രാക്കിംഗ് നിർദ്ദേശങ്ങൾ സ്റ്റേ; കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്
ഇക്കേസില്‍ സുപ്രീംകോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ടിക്കറ്റുകളുടെ വില്‍പ്പന വിവരങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്നും ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ വഴി ടിക്കറ്റ് വാങ്ങുന്നവരെ ട്രാക്ക് ചെയ്യണമെന്നും ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി താല്‍കാലികമായി സ്റ്റേ ചെയ്തു.
മള്‍ട്ടിപ്ലക്‌സ് മേഖലയിലെ നിരക്കുകള്‍ നിയന്ത്രണ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും ശക്തമാകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ ഇടപെടല്‍.
ഉപഭോക്തൃ താത്പര്യങ്ങള്‍ സംരക്ഷിക്കാനും സിനിമാ വ്യവസായം നിലനിര്‍ത്താനും സമതുലിതനില കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് കോടതി സൂചിപ്പിച്ചു.
English Summary
The Supreme Court of India criticised multiplexes for charging excessive prices for movie tickets and food items, warning that theatres may go empty if this continues.









