web analytics

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ് വയസ്സുകാരൻ കാറിനകത്തു പെട്ട് ശ്വാസംമുട്ടി മരിച്ച ദാരുണസംഭവം മധുരയ്ക്ക് സമീപം തിരുമംഗലം നടക്കോട്ട ഗ്രാമത്തിൽ നടന്നു.

കവിതയുടെ മകനായ ഷൺമുഖവേലയാണ് മരണത്തിന് ഇരയായത്. കുടുംബത്തെ നടുക്കിയ സംഭവം കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് പുറത്തുവന്നത്.

മേലാപ്പെട്ടി പ്രദേശത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ട കാറിനകത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി കാറിനകത്ത് പ്രവേശിച്ചതാന് മരണകാരണം.

വാതിൽ പൂട്ടപ്പെട്ടതിനെ തുടർന്ന് പുറത്തു വരാൻ കഴിഞ്ഞില്ലെന്നും ശ്വാസംമുട്ടാണ് മരണ കാരണമെന്നും പോലീസിന്റെ പ്രാഥമിക നിഗമനം.

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

വ്യാഴാഴ്ച ഷൺമുഖവേൽ അമ്മയോടൊപ്പം നടക്കോട്ടയിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി മേലപ്പട്ടിയിലെ മുത്തശ്ശിയുടെ വീട്ടിൽ പോയിരുന്നു.

വൈകീട്ട് കളിക്കാൻ പുറത്തുപോയ കുട്ടി തിരിച്ചെത്താതെ വന്നപ്പോൾ ബന്ധുക്കൾ ആദ്യം സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. എന്നാൽ ഫലമുണ്ടായില്ല.

കുട്ടി ബന്ധുവിന്റെ വീട്ടിലേക്കോ മറ്റേതെങ്കിലും വീട്ടിലേക്കോ പോയിരിക്കാമെന്നായിരുന്നു അമ്മ കവിതയുടെ കരുതൽ.

എന്നാൽ വെള്ളിയാഴ്ചയായിട്ടും ഷൺമുഖവേൽ വീട്ടിലേക്ക് മടങ്ങിയെത്താതായപ്പോൾ ആശങ്ക ശക്തമായി. ഇതോടെ പേരയൂർ പോലീസിൽ ഔദ്യോഗിക പരാതി നൽകി.

പോലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഉത്സവ തിരക്കിനിടയിൽ കുട്ടിയെ കണ്ടതായി ആരും പറഞ്ഞുമില്ല.

ശനിയാഴ്ച രാത്രി, ക്ഷേത്രോത്സവത്തിൽ പങ്കെടുത്തു തിരിച്ചുപോകാനായി കാർ എടുക്കാൻ വന്ന വിരുദുനഗർ സ്വദേശിയായ ഒരു ഡോക്ടർ, കാറിന്റെ വാതിൽ തുറന്നപ്പോൾ അകത്ത് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ സംഭവം പോലീസിനെ അറിയിച്ചു, തുടർന്ന് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിനായി മധുര സർക്കാർ രാജാജി ആശുപത്രിയിലേക്ക് മാറ്റി.

ഫൊറൻസിക് പരിശോധനയിൽ, ഷൺമുഖവേൽ കാറിനകത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന സൂചനകളും തെളിവുകളും ലഭിച്ചു.

കുട്ടി ഗ്ലാസിൽ ഇടിച്ചു ശബ്ദമുണ്ടാക്കിയതിന്റെ അടയാളങ്ങൾ വിദഗ്ധർ കണ്ടെത്തി. എന്നാൽ അന്നിടെ നടക്കുന്ന ക്ഷേത്രോത്സവത്തിലെ വാദ്യമേളങ്ങളുടെ ഗുരുതരമായ ശബ്ദങ്ങൾ കാരണം അത് ആരും കേട്ടില്ല എന്നാണ് കരുതുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img