നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റ്‌മോർട്ടവും ഡിഎൻഎ പരിശോധനയും ഇന്ന്; പിതാവിന്റെ തിരോധാനവും വീണ്ടും അന്വേഷിക്കും
ഇടുക്കി: നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. പച്ചടി തോട്ടുവാക്കട പൊന്നുട്ടയിൽ മേരിക്കുട്ടി (70)യും മകൻ റെജി (48)യും ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങളുടെ വ്യക്തിത്വം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയും ഇന്ന് നടത്തും. ഇതിനോടൊപ്പം, സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് പരിശോധനകളും പുരോഗമിക്കുകയാണ്.
അതേസമയം, വയോധികയുടെ ഭർത്താവിന്റെ പഴയ തിരോധാനവും വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
English Summary
Post-mortem of two bodies found buried in Nedumkandam, Idukki, will be conducted today. The victims are suspected to be a woman and her son. DNA tests are also underway for confirmation. Police are reopening the investigation into the disappearance of the woman’s husband.









