- ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!
കാസർകോട്: ദിവസ വേതനം 700 രൂപ വാഗ്ദാനം ചെയ്ത് കൊണ്ടുപോയ തൊഴിലാളികളെ കർണാടകയിലെ ഹാസനിൽ കൃഷിയിടത്തിൽ അടിമപ്പണിക്കിരയാക്കിയ സംഭവത്തിൽ 18 പേരെ രക്ഷപ്പെടുത്തി. ഇവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു.
കാസർകോട് പുത്തിഗെ വികാസ് നഗർ സ്വദേശി ഉദയനും കൊല്ലം സ്വദേശി അനിലും രക്ഷപ്പെട്ടവരിൽപ്പെടുന്നു. കർണാടക പൊലീസ്, റവന്യു വകുപ്പ് എന്നിവർ ചേർന്നാണ് ഇവരെ മോചിപ്പിച്ചത്.
കാപ്പിത്തോട്ടത്തിലെ ജോലിക്കാണെന്ന പേരിൽ കൊണ്ടുപോയ തൊഴിലാളികളെ ഇഞ്ചിത്തോട്ടത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെ ജോലി ചെയ്യിപ്പിച്ചെങ്കിലും കൂലിയൊന്നും നൽകിയില്ലെന്നാണ് പരാതി. ഭക്ഷണവും പരിമിതമായ അളവിൽ മാത്രമേ നൽകിയിരുന്നുള്ളൂ.
ഷെഡിൽ പൂട്ടിയിട്ട നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ജോലിക്കിടെ അല്പം നീങ്ങിനിന്നാൽ പോലും മർദ്ദനമുണ്ടായിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.
സംഘത്തിലെ ഒരാൾ രക്ഷപ്പെട്ട് വീട്ടുകാരെ വിവരം അറിയിച്ചതോടെ പൊലീസ് നടപടി ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ മോചിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary
Kasaragod: Eighteen labourers, including two Malayalis, were rescued from alleged bonded labour in Hassan, Karnataka. They were lured with a promise of ₹700 daily wages but were forced to work long hours without pay.
The workers were reportedly confined in a shed and given minimal food. Police and revenue officials rescued them after one worker managed to escape and inform his family. Investigation is ongoing.









