web analytics

കേരളത്തിലെ റോഡുകളിൽ വൈദ്യുത വാഹനങ്ങളുടെ പെരുപ്പം! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വി വിൽക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാംസ്ഥാനം കേരളത്തിന്

എറണാകുളം വൈറ്റിലയിൽ ഒരു സ്വകാര്യ കമ്പനിയിലോ, പൊതുമേഖല കമ്പനിയിലോ ജോലിയുളള ഒരു വ്യക്തിക്ക് മുവാറ്റുപുഴയിൽ നിന്ന് വൈറ്റില വന്നു പോകാൻ 80 കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടുമായി സഞ്ചേരിക്കേണ്ടതുണ്ട്.

ഒരു ദിവസം 80 കിലോമീറ്റർ കാറിൽ സഞ്ചരിക്കുന്ന ഒരാൾക്ക് 15 കിലോമീറ്റർ മൈലേജ് കിട്ടുന്ന
ഐസി എഞ്ചിൻ വാഹനങ്ങളിൽ എത്ര രൂപ വരും എന്നുള്ളത് കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ മാസം (24 ദിവസം) 12,000 രൂപ മുതൽ 15,000 രൂപ വരെ ആവശ്യമായി വരും എന്നു കാണാവുന്നതാണ്.

എന്നാൽ ഒരു ഇ.വി കാർ എടുത്തു കഴിഞ്ഞാൽ അയാൾക്ക് ഇന്ധന വകയിൽ മാസം ചെലവാക്കേണ്ട തുക 5,000 മുതൽ 6,000 രൂപ വരെയായി കുറയ്ക്കാൻ സാധിക്കും. എന്തുകൊണ്ട് ആളുകൾ ഇവിയിലേക്ക് മാറുന്നു എന്നതിന് മികച്ച ഉദാഹരണമാണ് ഇത്.

90കളുടെ അവസാനത്തോടെയും 2000ത്തിൻറെ തുടക്കത്തോടെയുമാണ് ഹൈബ്രിഡ് വാഹനങ്ങൾ നമ്മുടെ നിരത്തുകളിലേക്ക് എത്താൻ തുടങ്ങിയത്. പരമ്പരാഗത എഞ്ചിനൊപ്പം വൈദ്യുതി ചാർജിലും പ്രവർത്തിക്കാനാകുന്ന എഞ്ചിനും കൂടി ഉൾപ്പെടുത്തിയവയായിരുന്നു ഇത്. ഇന്ധന ക്ഷമത വർദ്ധിപ്പിക്കാനും പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് കാർബൺ ബഹിർഗമനം കുറയ്ക്കാനും ലക്ഷ്യമിട്ടായിരുന്നു ഇവയുടെ നിർമ്മാണം.

ഇതിലുൾപ്പെടുത്തിയിരുന്ന വൈദ്യുത എഞ്ചിൻ പുനരുപയോഗിക്കാൻ സാധിക്കുന്നതായിരുന്നു. കുറഞ്ഞ വേഗതയിൽ വൈദ്യുത എഞ്ചിൻ മാത്രം ഉപയോഗിച്ച് വാഹനങ്ങൾ പ്രവർത്തിച്ചു. കുറച്ച് ഭാരം മാത്രം കയറ്റുമ്പോഴും വൈദ്യുത എഞ്ചിൻ ഉപയോഗിക്കാനായി. ഇതെല്ലാം ഇന്ധന ക്ഷമത വർദ്ധിപ്പിക്കാൻ സഹായകമായി.

ഹൈബ്രിഡ് വാഹനങ്ങൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ ഒരു മുന്നോട്ടുള്ള കാൽവയ്‌പായിരുന്നു. ഇവ അന്തരീക്ഷത്തിലേക്ക് വളരെ കുറച്ച് അപകടകരമായ മാലിന്യങ്ങൾ മാത്രമേ പുറന്തള്ളുന്നുള്ളൂ. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് വർദ്ധിക്കുന്ന പൊതു ആശങ്കയുടെ സാഹചര്യത്തിൽ ഇവ ഏറെ ജനപ്രിയമായി. ഇതോടെ ഈ രംഗത്ത് കൂടുതൽ നിക്ഷേപവും വികസനവും കടന്ന് വന്നു.

പരമ്പരാഗത പെട്രോൾ ഡീസൽ വാഹനങ്ങളെപ്പോലെ ഇവികൾ അപകടകരമായ മാലിന്യങ്ങൾ കൊണ്ട് പരിസ്ഥിതിയെ മലിനമാക്കുന്നില്ല. എങ്കിലും ഇവികൾ നിലവിൽ അൽപ്പം വിലകൂടിയവയാണ്. പരമ്പരാഗത വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരിമിതമായി മാത്രമേ ഇവ ലഭ്യമാകുന്നുമുള്ളൂ. ഈ പ്രശ്നങ്ങളെല്ലാം പുതു സാങ്കേതികതകൾ എത്തുന്നതോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോൾ-ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുത വാഹങ്ങളുടെ പ്രവർത്തന ചെലവ് വളരെ കുറവാണ്. ഫോസിൽ ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും പകരം ഇവയുടെ ബാറ്ററികൾ ചാർജ് ചെയ്യാനായി വൈദ്യുതി ഉപയോഗിക്കാനാകും. ഇവ കൂടുതൽ കാര്യക്ഷമമാണ്. പെട്രോളും ഡീസലും നിറയ്ക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ കുറച്ച് ചെലവ് മാത്രമേ വരുന്നുള്ളൂ.

വൈദ്യുത വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് കുറഞ്ഞ ചെലവ് മാത്രമേ വരുന്നുള്ളൂ. ഇവയ്ക്ക് വളരെ കുറച്ച് സർവീസിങ്‌ മാത്രമേ വേണ്ടി വരുന്നുമുള്ളൂ. അത് കൊണ്ട് തന്നെ വൈദ്യുത വാഹനങ്ങൾക്ക് വേണ്ടി വരുന്ന വാർഷിക ചെലവ് തുലോം തുച്‌ഛമാണ്.

വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ ഇല്ലാതാകുന്നു. വീട്ടിൽ നിന്നുള്ള വൈദ്യുതി കൊണ്ട് വാഹനം പ്രവർത്തിപ്പിക്കുന്നതിലൂടെ നിങ്ങളുടെ വാഹനം വഴി ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കാൻ സാധിക്കുന്നു.

പെട്രോൾ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് രജിസ്ട്രേഷൻ റോഡ് നികുതികൾ വൈദ്യുത വാഹനങ്ങൾക്ക് കുറവാണ്. പല സംസ്ഥാനങ്ങളും വൈദ്യുത വാഹന ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. പെട്രോളും ഡീസലും നമ്മുടെ ഗ്രഹത്തെ നശിപ്പിക്കുന്നു.

ഇവയുടെ ലഭ്യത പരിമിതപ്പെടുത്തണം. പെട്രോൾ-ഡീസൽ വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളിൽ നമ്മുടെ ആരോഗ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്നു. പെട്രോൾ -ഡീസൽ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വൈദ്യുത വാഹനങ്ങൾളുടെ കാർബൺ പുറന്തള്ളിലൂടെയുള്ള ആഘാതങ്ങൾ വളരെ കുറവാണ്.

വൈദ്യുത വാഹനങ്ങൾക്ക് ഗിയറില്ല. അത് കൊണ്ട് തന്നെ ഡ്രൈവ് ചെയ്യാൻ ഏറെ സൗകര്യപ്രദവുമാണ്. സങ്കീർണമായ നിയന്ത്രണ സംവിധാനങ്ങളുമില്ല. ആക്‌സിലറേറ്ററും ബ്രേക്കും സ്റ്റിയറിങ്ങും മാത്രം.

വാഹനങ്ങൾ ചാർജ് ചെയ്യേണ്ടി വരുമ്പോൾ വീട്ടിലോ പൊതു സ്ഥലങ്ങളിലോ ഉള്ള ചാർജറുകൾ ഉപയോഗിക്കാം. വൈദ്യുത വാഹനങ്ങൾക്ക് ശബ്‌ദം വളരെ കുറവാണ്. അത് കൊണ്ട് തന്നെ പരമ്പരാഗത വാഹനങ്ങൾ സൃഷ്‌ടിക്കുന്ന ശബ്‌ദ മലിനീകരണം ഇവയ്ക്കില്ല.

തിരക്കുള്ള ഒരു പെട്രോൾ പമ്പിൽ നിങ്ങൾ പെട്ടു പോയാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകും. ഇത് മറികടക്കാൻ വൈദ്യുത വാഹനങ്ങൾ നിങ്ങളെ സഹായിക്കും. വീട്ടിൽ നാലോ അഞ്ചോ മണിക്കൂർ ഇത് കുത്തിയിട്ടാൽ നിങ്ങളുടെ യാത്ര സുഗമമാകും.

വൈദ്യുത വാഹനങ്ങൾക്ക് നിശബ്‌ദമായി പ്രവർത്തിക്കാനാകുന്നു. എഞ്ചിനില്ലാത്തതിനാലാണ് ഇവയ്ക്ക് ശബ്‌ദമില്ലാത്തത്. വൈദ്യുത വാഹനങ്ങൾ നിശബ്‌ദമാണെങ്കിലും കാൽനടക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിർമ്മാതാക്കൾ ഇവയിൽ വ്യാജ ശബ്‌ദം നൽകുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വൈദ്യുത വാഹന വിപണിയാണ് ഇന്ത്യ. 2030ഓടെ ഇന്ത്യ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയാണ് ഇരുചക്ര -മുച്ചക്ര വാഹനങ്ങൾ നിർമാണ രംഗത്ത് ഒന്നാം സ്ഥാനത്തുള്ളത്.

ബസുകളുടെ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്താണ് രാജ്യം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൻറെ 7.1ശതമാനവും വാഹന നിർമാണ വ്യവസായത്തിൽ നിന്നാണ്. ഇന്ത്യയുടെ ഉത്പാദന രംഗത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൻറെ 49ശതമാനവും വാഹന വ്യവസായരംഗത്ത് നിന്നുമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വി വിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് നിൽക്കുന്നത് കർണാടകയാണ്. എന്നാൽ മൂന്നാം സ്ഥാനം കേരളത്തിനാണ് എന്നത് മലയാളികളിൽ ഇ.വി വാഹനങ്ങളെക്കുറിച്ചുളള അവബോധം എത്ര മാത്രം വർധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വാഹൻ പരിവാഹൻ പോർട്ടലിലെ കണക്കുകൾ അനുസരിച്ച് 2024 ജനുവരി മുതൽ ജൂലൈ വരെ കേരളത്തിൽ ആകെ 1,12,000 കാറുകളാണ് വിറ്റഴിഞ്ഞത്.

ഇതിൽ 80,000 വാഹനങ്ങൾ പെട്രോൾ കാറുകളാണ്. 13,000 വാഹനങ്ങൾ ഹൈബ്രിഡ് പെട്രോൾ കാറുകളാണ്.
8,000 ത്തോളം വാഹനങ്ങൾ ഡീസൽ വാഹനങ്ങളാണ്. ഇ.വി വാഹനങ്ങൾ ഈ കാലയളവിൽ വിറ്റഴിഞ്ഞത് 6,672 ആണ്. അതായത് ഡീസൽ വാഹനങ്ങളുടെ വിൽപ്പനയുടെ വളരെ അടുത്ത് എത്താൻ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.

7.6 ശതമാനമാണ് ഡീസൽ വാഹനങ്ങളുടെ വിൽപ്പന എങ്കിൽ 5.4 ശതമാനമാണ് ഇ.വി കളുടെ വിൽപ്പന. ഈ ട്രെൻഡ് തുടർന്നാൽ സമീപ ഭാവിയിൽ തന്നെ ഡീസൽ വാഹനങ്ങളുടെ വിൽപ്പനയെ ഇ.വി കൾ മറികടക്കുമെന്നാണ് കരുതുന്നത്.
കൂടുതൽ ആളുകൾ ഇ.വി യിലേക്ക് തിരിയുന്നു
പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇ.വികളിൽ വിപുലമായ സെഗ്മെന്റുകൾ ഇല്ല എന്നത് നിലവിലെ ഒരു പോരായ്മയാണ്.

ഉദാഹരണത്തിന് ഹാച്ച് ബാക്ക് സെഗ്മെന്റ് അതുകഴിഞ്ഞ് ഒരു സെഡാൻ സെഗ്മെന്റ് തുടർന്ന് ഒരു സ്മാൾ യൂട്ടിലിറ്റി സെഗ്മെന്റ്, എം.പി.വി, മൾട്ടിയൂട്ടിലിറ്റി സെഗ്മെന്റ് അങ്ങനെ സെഗ്മെന്റ് തിരിച്ച് വ്യക്തമായ ഒരു വിഭജനം
ഐസി എഞ്ചിനുകളിൽ കാണാനാകും. എന്നാൽ ഇ.വി വാഹനങ്ങളിൽ നിലവിൽ അത്തരമൊരു വ്യത്യസ്തമായ വാഹന സെഗ്മെന്റുകൾ കാണാൻ സാധിക്കില്ല. സമീപ ഭാവിയിൽ (അതായത് 3 വർഷത്തിനുളളിൽ) ഇ.വി വാഹനങ്ങളിൽ വളരെ വിപുലമായ സെഗ്മെറ്റ് തിരിച്ചുളള കാറ്റഗറി കാണാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇ.വി യെക്കുറിച്ച് കൂടുതൽ ആളുകൾ അറിയുകയും മനസിലാക്കുകയും ചെയ്യുന്നതോടെ കൂടുതൽ ആളുകൾ ഇ.വി വാഹനങ്ങൾ വാങ്ങാൻ താൽപ്പര്യം അറിയിച്ച് ഷോ റൂമുകളിൽ എത്തുമ്പോൾ കമ്പനികൾ കൂടുതൽ വ്യത്യസ്ത സെഗ്‌മെന്റുകൾ വിപണിയിൽ എത്തിക്കുമെന്നാണ് കരുതേണ്ടത്.

ഇലക്ട്രിക് കാറുകൾ അധികവും വാങ്ങുന്നത് പ്രഫഷണലുകളും ബിസിനസുകാരുമാണ്. എന്നാൽ സമീപ ഭാവിൽ തന്നെ സാധാരണ ജനങ്ങൾ കൂടുതലായി ഇ.വി കളിലേക്ക് തിരിയുമെന്നാണ് കരുതുന്നത്. ഡോക്ടർമാർ, ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയവരാണ് ഇപ്പോൾ ഇ.വി കൾ അന്വേഷിച്ച് ഷോറൂമുകളിൽ എത്തുന്നത്.

ജനങ്ങൾക്ക് ഇ.വി കളെക്കുറിച്ച് കൂടുതൽ അറിവും അവബോധവും ലഭിക്കുന്നതോടെ കൂടുതൽ ആളുകൾ ഇ.വി കൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ആളുകൾ ഇ.വി കളെക്കുറിച്ച് അത്യാവശ്യം പഠിച്ചിട്ടാണ് ഷോറൂമുകളിൽ എത്തുന്നത്.

Kerala ranks third among the states that sell the most EVs in India

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Related Articles

Popular Categories

spot_imgspot_img