web analytics

വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടാവശ്യങ്ങൾക്കായി വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു. മങ്ങാട് കൂട്ടാക്കിൽ ദേവിയാണ് മരിച്ചത്.

61 വയസായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വയോധികയ്ക്ക് പാമ്പ് കടിയേറ്റത്. അപകടം നടന്ന ഉടൻ തന്നെ ദേവിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

അതേസമയം കേരളത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരിൽ 66 ശതമാനവും വനത്തിന് പുറത്ത് വച്ചുള്ള പാമ്പുകടിയേറ്റെന്ന് റിപ്പോർട്ട്. 2017-18 മുതൽ 2024-25 വരെയുള്ള ജനുവരി 31 വരെയുള്ള സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം വന്യജീവി ആക്രമണങ്ങളിൽ 774 പേരാണ് കൊല്ലപ്പെട്ടത്.

ഇതിൽ 516 പേരും വനത്തിന് പുറത്ത് വിഷപ്പാമ്പുകളുടെ കടിയേറ്റ് മരിച്ചവരാണ്. മരണങ്ങൾ എല്ലാം ആനകൾ, കാട്ടുപന്നികൾ, കടുവകൾ, കാട്ടുപോത്തുകൾ എന്നിവയുടെ ആക്രമണത്താൽ സംഭവിച്ചതാണ്.

2010 മുതൽ 2020 വരെയുള്ള മറ്റൊരു 10 വർഷത്തെ ഡാറ്റ പ്രകാരം വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള 1,048 മരണങ്ങളിൽ 729 എണ്ണം പാമ്പുകടിയോണെന്നാണ്.

പാമ്പുകളെ വന്യജീവികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാൽ, അവയുടെ ആക്രമണങ്ങൾ പലപ്പോഴും കാടിന് പുറത്താണ് സംഭവിക്കുന്നത്.

ധാരാളം ‘കാവുകൾ’ അപ്രത്യക്ഷമായതിനാൽ പാമ്പുകൾ കൂടുതലായി ജനവാസമേഖലകളിലേക്ക് എത്തുന്നുവെന്നാണ് കേരളത്തിലെ പാമ്പുകടിയേറ്റ സംഭവങ്ങളെക്കുറിച്ച് പഠിച്ച കേരള വന ഗവേഷണ സ്ഥാപനത്തിലെ (കെഎഫ്ആർഐ) ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

കാവുകളും സർപ്പ കാവുകളും പാമ്പുകൾക്ക് സുരക്ഷിതമായ ആവാസ കേന്ദ്രങ്ങളായിരുന്നു. എന്നാൽ കാവുകൾ നശിപ്പിക്കപ്പെട്ടതോടെ പാമ്പുകൾക്ക് പുതിയ സങ്കേതങ്ങൾ കണ്ടെത്തേണ്ടി വന്നു. അവ പലപ്പോഴും മനുഷ്യരുടെ താമസ സ്ഥലത്തേക്ക് എത്തുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഇതുകൂടാതെ കാലാവസ്ഥ മാറ്റവും പാമ്പുകൾ കൂടുതൽ ജനവാസമേഖലയിലേക്ക് എത്താൻ ഇടയാക്കിയിട്ടുണ്ട്. രക്തത്തിന് തണുപ്പുള്ള ജീവികളായ പാമ്പുകൾ ശരീര താപനില നിയന്ത്രിക്കാൻ പരിസ്ഥിതിയെ ആശ്രയിക്കേണ്ടിവരും. പാമ്പുകൾ വീടുകൾക്കുള്ളിൽ ആശ്വാസം കണ്ടെത്തുന്നതിന്റെ ഒരു കാരണം ഇതാണെന്ന് കെഎഫ്ആർഐ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2024 ൽ മാത്രം വനം വകുപ്പ് 16,453 പാമ്പുകളെ ജനവാസ മേഖലകളിൽ നിന്ന് പിടിച്ച് കാട്ടിലേക്ക് തുറന്നുവിട്ടു. മുൻകാലങ്ങളിൽ, കാവുകൾക്കുള്ളിലെ പച്ചപ്പിൽ പാമ്പുകൾ സുരക്ഷിതരായിരുന്നു. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ പാമ്പുകടിയേറ്റ മരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ, ഈ കാലയളവിൽ 729 മരണങ്ങളിൽ 192 മരണങ്ങളും സംഭവിച്ചത് പാലക്കാടാണ്. കൂടാതെ, പാമ്പുകടിയേറ്റവരിൽ പലരും തൊഴിലുറപ്പ് തൊഴിലാളികളാണ്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img