web analytics

ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്തി; വന്നത് ജയിലിൽ നിന്നും; ടെക്കി അറസ്റ്റിൽ

ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്തി; വന്നത് ജയിലിൽ നിന്നും; ടെക്കി അറസ്റ്റിൽ

രാജ്യത്ത് നിരന്തരം വർധിച്ചു വരുന്ന ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്തുന്നതിൽ നിർണായക പുരോഗതി.

ബെംഗളൂരുവിലെ നിരവധി സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പോലീസ് അഹമ്മദാബാദ് സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറെ അറസ്റ്റ് ചെയ്തു.

ജൂൺ 14-ന് രാത്രി ഒരു സ്കൂളിൽ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നഗരത്തിലെ വിവിധ സ്കൂളുകൾക്കും സമാനമായ ഭീഷണികൾ ലഭിച്ചു.

കേസുകൾ എല്ലാം ഒരുമിച്ച് നോർത്ത് ഡിവിഷൻ സൈബർക്രൈം യൂണിറ്റിന് കൈമാറി. ഡിജിറ്റൽ ഫോറെൻസിക് പരിശോധനയും ഇമെയിൽ ഐപി ട്രാക്കിംഗും നടത്തിയതോടെ അന്വേഷണ സംഘം തടവുകാരിയായ റെനെ ജോഷിൽഡയിലേക്ക് എത്തി.

ഒക്ടോബർ 28-ന് ജോഷിൽഡയെ ബെംഗളൂരുവിൽ എത്തിച്ച ശേഷം ചോദ്യം ചെയ്യലിൽ, ബെംഗളൂരുവിന് പുറമെ മൈസൂരു, ചെന്നൈ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങൾക്കും താൻ ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് അവർ സമ്മതിച്ചു.

“ഗേറ്റ് കോഡ്” ആപ്പ് ഉപയോഗിച്ച് വിപിഎൻ കണക്ഷൻ സൃഷ്ടിച്ചും വ്യാജ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് നിരവധി വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി സന്ദേശങ്ങൾ അയച്ചതാണെന്ന് പൊലീസ് കണ്ടെത്തി.

ചോദ്യം ചെയ്യലിനുശേഷം ജോഷിൽഡയെ തിരിച്ചും അഹമ്മദാബാദ് ജയിലിലേക്കും മാറ്റി.

രാജ്യമൊട്ടാകെ പടർന്ന ഈ ഭീഷണിക്കു പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ജൂൺ 14ന് രാത്രി ബെംഗളൂരുവിലെ സ്കൂളിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി.

സമാനമായ മറ്റ് വ്യാജ ഭീഷണികൾ നഗരത്തിൽ വ്യാപകമായതോടെ, എല്ലാ കേസുകളും നോർത്ത് ഡിവിഷൻ സൈബർ ക്രൈം യൂണിറ്റിന് കൈമാറി.

തുടർന്ന് നടത്തിയ അന്വേഷണമാണ് റെനെ ജോഷിൽഡ എന്ന തടവുകാരിയിൽ എത്തിച്ചത്. ഒക്ടോബർ 28ന് ജോഷിൽഡയെ ബെംഗളൂരുവിൽ എത്തിച്ചു.

ചോദ്യം ചെയ്യലിൽ, ബെംഗളൂരുവിന് പുറമെ മൈസൂരു, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കും താൻ ഭീഷണി സന്ദേശങ്ങൾ അയച്ചതായി അവർ സമ്മതിച്ചു.

ജോഷിൽഡ, “ഗേറ്റ് കോഡ്” ആപ്പ് വഴി സൃഷ്ടിച്ച വിപിഎൻ, വെർച്വൽ മൊബൈൽ നമ്പറുകൾ എന്നിവ ഉപയോഗിച്ച് നിരവധി വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കിഭീഷണി സന്ദേശങ്ങൾ പ്രചരിപ്പിച്ചതയാണ് വിവരം.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ അഹമ്മദാബാദ് സെൻട്രൽ ജയിലിലേക്ക് തിരിച്ചയച്ചു. രാജ്യവ്യാപകമായി നടന്ന ഈ ഭീഷണിക്ക് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

A major breakthrough was made in the investigation of multiple fake bomb threats sent to schools across Bengaluru. Police traced the source to a woman — a software engineer named Rene Joshilda — currently lodged in Ahmedabad Central Jail.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img