web analytics

കാലം തെറ്റിയ മഴ കാപ്പിക്കർഷകർക്ക് കൊടുത്ത പണി..!

കനത്ത മഴ പെയ്തതോടെ കീടനിയന്ത്രണങ്ങൾ നടത്താനാകാതെ കാപ്പി കർഷകർ

തുടർച്ചയായി കനത്ത മഴ പെയ്തതോടെ രോഗകീട നിയന്ത്രണങ്ങൾ നടത്താനാകാതെ കാപ്പി കർഷകർ. ഇത് കാപ്പിച്ചെടികൾക്ക് കറുത്തഴുകൽ, ഞെട്ടഴുകൽ,കായപൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ കാരണമായി.

ഈർപ്പമുള്ള കാലാവസ്ഥയിൽ കറുത്തഴുകലും ഞെട്ടഴുകലും നിയന്ത്രിയ്ക്കുന്നതിന് മരുന്ന് തളിയ്ക്കലും സാധ്യമല്ല. മികച്ച വില ലഭിക്കുന്ന സമയത്ത് കാപ്പിക്കുരുവിന് രോഗബാധ വന്നത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.

കറുത്തഴുകൽ, ഞെട്ടഴുകൽ രോഗങ്ങൾ ബാധിച്ച ചെടികളിലെ ഇലകളും കായകളും കുഴിച്ചുമൂടുകയൊ കത്തിച്ചുകളയുകയൊ ചെയ്യണം.

മലയോര മേഖലയിൽ നിന്നും മലയിറങ്ങി മഞ്ഞൾകൃഷി; കൂട്ടത്തോടെ പിന്തിരിഞ്ഞ് കർഷകർ; കാരണമിതാണ്:

ആരോഗ്യമുള്ള ചെടികൾക്ക് വായുസഞ്ചാരം കൂടുതലായി ലഭ്യമാക്കണം ഇതിനായി കാപ്പിച്ചെടികളിൽ വീണുകിടക്കുന്ന തണൽ മരങ്ങളുടെ ഇലകളും ഉണങ്ങിയ ശാഖകളും വെട്ടിമാറ്റണം. കാപ്പിച്ചെടികളുടെ ചുവട്ടിലെ മണ്ണിൽ കാറ്റും വെളിച്ചവും ലഭ്യമാകുന്ന രീതിയിൽ മാത്രം പുതയിടുക.

കനത്ത മഴ പെയ്തതോടെ കീടനിയന്ത്രണങ്ങൾ നടത്താനാകാതെ കാപ്പി കർഷകർ

നീർവാഴ്ച്ചയും വേരുകൾക്ക് വായുസഞ്ചാരവും ലഭിക്കണം ഇതിനായി നീർക്കുഴികളും നീർച്ചാലുകളും വൃത്തിയാക്കണം. മഴയ്ക്ക് ഇടവേള ലഭിച്ചാൽ കറുത്തഴുകൽ രോഗം ബാധിച്ച സ്ഥലങ്ങളിൽ 120 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെള്ളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലീ ലിറ്റർ വരെ പശ ചേർത്ത് ചെടികളിൽ തളിയ്ക്കണം.

ഞെട്ടഴുകൽ രോഗത്തിന് 160 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെള്ളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലീലിറ്റർ വരെ പശ ചേർത്ത് രോഗബാധയുള്ള ബ്ലോക്കുകളിൽ തളിയ്ക്കണം.

കാലവർഷത്തിന്റെ ഇടവേളയിൽ ഏക്കറിന് 50 കിലോയൂറിയ എന്ന തോതിൽ വളപ്രയോഗം നടത്തുന്നത് കായ പൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

കറുത്തഴുകലും ഞെട്ടഴുകലും ബാധിക്കുന്ന കാപ്പിക്കുരു വിളവെടുപ്പിന് പാകമാകുന്നതിന് മുൻപ്തന്നെ കറുത്ത് ചീഴുകയും പൊഴിഞ്ഞു പോകുകയുമാണ് ചെയ്യുക.

ഏലം വില ഉയർന്നിട്ടും കാപ്പിത്തോട്ടങ്ങൾ അതേപോലെ നില നിർത്തിയ ചെറുകിട കർഷകർക്ക് മുതൽ എസ്റ്റേറ്റ് ഉടമകൾക്ക് വരെ കാപ്പിയുടെ രോഗബാധ തിരിച്ചടിയായിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം മൂലം കാപ്പിക്കുരു ഒരുമിച്ച് പാകമാകാത്തത് കർഷകരെ വലയ്ക്കുന്നുണ്ട്. ഒരു ചെടിയിൽ തന്നെ പച്ചയും , വിളഞ്ഞതുമായ കാപ്പിക്കുരു കായ്ച്ചു നിൽക്കുന്നത് രണ്ട് തവണ വിളവെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാക്കും.

ഇത് കർഷകർക്ക് വിളവെടുപ്പ് കൂലി പോലും ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കും. നിലവിൽ അതിഥി തൊഴിലാളികൾക്ക് 400 രൂപയും പ്രാദേശിക തൊഴിലാളികൾക്ക് 600 രൂപയുമാണ് വിളവെടുപ്പ് കൂലി നൽകേണ്ടത്.

മഴമൂലം വിളവെടുത്ത കാപ്പിക്കുരു ഉണങ്ങുവാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഉണങ്ങാതെ സൂക്ഷിക്കുന്ന കാപ്പിക്കുരുവിന്റെ തൊണ്ട് ഈർപ്പംമൂലം അഴുകുന്നത് തൂക്കം കുറയാനും കാരണമാകും.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിർമിതം: ’17 രൂപയുടെ പടക്കം വിൽക്കുന്നത് 100 രൂപയ്ക്ക്’; മരണക്കളിക്ക് പിന്നിലെ ഞെട്ടിക്കുന്ന ലാഭക്കണക്കുകൾ പുറത്ത്

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തം ആവർത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകളുടെയും...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img