web analytics

ആ ഹെയർ ഡ്രൈയർ വെറുതെ പൊട്ടിത്തെറിച്ചതല്ല ! ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വൻ വഴിത്തിരിവ്; നടന്നത് സിനിമാക്കഥയെ വെല്ലുന്ന ഒരു പകയുടെ കഥ !

ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വലിയ വഴിത്തിരിവ്. ഉപയോക്തൃ മാന്വൽ നോക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് ഹെയർ ഡ്രൈയർ പൊട്ടിയത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥകൾ ആണ് പുറത്തുവന്നത്. A turning point in the case of a housewife who was seriously injured after a hair dryer exploded.

കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഇൽക്കലിലുള്ള ബസവരാജേശ്വരിയുടെ വീട്ടിലേക്ക് ഒരു കൊറിയർ എത്തിയത്. അയൽവാസിയായ ശശികലയുടെ പേരിൽ ബുക്ക് ചെയ്ത കൊറിയർ ആയിരുന്നു ഇത്. ശശികല സ്ഥലത്തില്ലാത്തതിനാൽ, അവൾ ഡെലിവറി ബോയിയോട് കൊറിയർ ബസവരാജേശ്വരിയുടെ വീട്ടിൽ നൽകാൻ ആവശ്യപ്പെട്ടു. ബസവരാജേശ്വരിയെ ഫോൺ ചെയ്ത് ശശികല, താൻ ഓൺലൈനിൽ ഒന്നും ഓർഡർ ചെയ്തിട്ടില്ലെന്നും, വന്ന പാക്കേജ് സ്വീകരിച്ചാൽ മതിയെന്നും പറഞ്ഞു. ഇതിനെ തുടർന്ന്, ബസവരാജേശ്വരി പാഴ്സൽ സ്വീകരിച്ചു.

പാഴ്സല്‍ ലഭിച്ച ശേഷം ശശികലയെ വിളിച്ചപ്പോള്‍ കവര്‍ തുറന്ന് നോക്കാന്‍ അവര്‍ പറഞ്ഞു. തുറന്നപ്പോള്‍ ഉള്ളില്‍ ഒരു ഹെയര്‍ ഡ്രൈയര്‍ കണ്ടു. അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്ലഗ് കണക്ട് ചെയ്തു. സ്വിച്ച് ഓണ്‍ ചെയ്തതും ബസവരാജേശ്വരിയുടെ കൈയിലുള്ള ഹെയര്‍ ഡ്രൈയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും ബസവരാജേശ്വരിയുടെ കൈകള്‍ പരിക്കേറ്റിരുന്നു.

ആദ്യം ഇത് ഒരു അപകടമെന്നു തോന്നിയെങ്കിലും, പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബാഗല്‍കോട്ട് എസ്പി പറഞ്ഞു, യൂസര്‍ മാന്വല്‍ നോക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ചത് എന്ന്.

എന്നാല്‍ പിന്നീട് പൊലീസ് കണ്ടെത്തിയത്, ഹെയര്‍ ഡ്രൈയറില്‍ സ്ഫോടകവസ്തു സ്ഥാപിച്ച് ശശികലയെ കൊല്ലാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ സംഭവം. ഇതിന് പിന്നില്‍ ബസവരാജേശ്വരിയുടെ കാമുകന്‍ ഉണ്ടായിരുന്നു, എന്നാല്‍ ഈ കാര്യത്തില്‍ ബസവരാജേശ്വരിക്ക് അറിവില്ലായിരുന്നു.

കൊപ്പൽ ജില്ലയിലെ കുർത്തഗേരി ഗ്രാമവാസിയായ സിദ്ധപ്പ ശീലവന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശീലവന്തും ബസവരാജേശ്വരിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബസവരാജേശ്വരിയാണ് അയൽവാസിയായ ശശികലയെ ശീലവന്തനുമായി പരിചയപ്പെടുത്തിയത്.

എന്നാൽ, ഇരുവരുടേയും ബന്ധത്തെക്കുറിച്ച് അറിയുന്ന ശശികല, അത് അവസാനിപ്പിക്കാൻ ബസവരാജേശ്വരിയെ ഉപദേശിച്ചു. ഇതിനെ തുടർന്ന്, രോഷം നിറഞ്ഞ ശീലവന്ത് ശശികലയെ ഇല്ലാതാക്കാൻ തീരുമാനിച്ചു.

വർഷങ്ങളോളം ഗ്രാനൈറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ശീലവന്തിന് സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള പരിചയം ഉണ്ടായിരുന്നു. ഈ അറിവ് ഉപയോഗിച്ച്, ക്വാറികളിൽ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ ഒരു ഹെയർ ഡ്രയറിൽ ഘടിപ്പിച്ചു.

ശശികലയെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് ഇയാൾ ഒരു പാർസൽ അയച്ചത്. എന്നാൽ, അതിന് ഇരയാകേണ്ടത് തന്റെ കാമുകിയാകുമെന്ന് ശീലവന്ത് ഒരിക്കലും കരുതിയിരുന്നില്ല എന്നാണു പോലീസ് പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

Related Articles

Popular Categories

spot_imgspot_img