കൊച്ചി: മാധ്യമങ്ങൾക്ക് നേരെ വീണ്ടും രോഷപ്രകടനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താമസിച്ചിരുന്ന എറണാകുളം ഗസ്റ്റ്ഹൗസിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കാൻ സുരേഷ് ഗോപി ഉത്തരവിട്ടു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം എടുക്കാൻ എത്തിയ മാധ്യമപ്രവർത്തകരെയാണ് ഗസ്റ്റ്ഹൗസിൽ നിന്ന് ഒഴിവാക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടത്. പിന്നാലെ ജീവനക്കാർ എത്തി മാധ്യമങ്ങൾ പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ജബൽപൂരിൽ ക്രിസ്ത്യാനികൾക്കുനേരെയുണ്ടായ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് സുരേഷ് ഗോപി വളരെ അധികം ക്ഷോഭിച്ചിരുന്നു.
രാജ്യത്തെ ക്രിസ്ത്യൻ വേട്ടയിൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടാണ് സുരേഷ് ഗോപയുടെ നടപടി. രാവിലെ ഗസ്റ്റസിൽ എത്തിയ സുരേഷ് ഗോപി മാധ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ചോദ്യം ഉന്നയിച്ചെങ്കിലും മിണ്ടാതെ പോവുകയാണ് ചെയ്തത്.
പിന്നാലെ ജീവനക്കാരെ മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് താൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമങ്ങളും അവിടെ കണാരുതെന്ന് പറഞ്ഞത്.
കഴിഞ്ഞ ദിവസം ക്രിസ്ത്യൻ വേട്ട സംബന്ധിച്ച ചോദ്യങ്ങൾക്ക് നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ എന്നായിരുന്നു പ്രതികരണം.