വെല്ലൂർ: ട്രെയിനിലെ പീഡന ശ്രമത്തിനിടെ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ. 50000 രൂപ ദക്ഷിണ റെയിൽവേയാണ് പ്രഖ്യാപിച്ചത്. പീഡനശ്രമം ചെറുത്തതിന് അക്രമി ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെ ഗർഭസ്ഥ ശിശു മരിക്കുകയും യുവതിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.(unborn child died during rape attempt in a train; Railways announced compensation)
മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ യുവതിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നും ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ എം സെന്തമിൾ സെൽവനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വെച്ചാണ് ഗർഭിണിയായ 36കാരിയെ അക്രമി ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞത്. കോയമ്പത്തൂരിൽ നിന്ന് തിരുപ്പതിയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ വച്ചാണ് ആക്രമണം നടന്നത്.